രാജ്യത്തെ എൽപിജി, ക്രൂഡോയിൽ സ്റ്റോക്ക് ഇങ്ങനെപഞ്ചസാര കയറ്റുമതിക്ക് നിരോധനവുമായി കേന്ദ്രംകല്‍ക്കരി വാതകമാക്കും; 37,500 കോടി രൂപയുടെ വമ്പന്‍ പ്രോത്സാഹന പദ്ധതിക്ക് അനുമതിഭക്ഷ്യ എണ്ണ ഇറക്കുമതിയില്‍ വന്‍ വര്‍ധനവ്മൊത്തവില സൂചിക 42 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

ട്രംപിന്റെ താരിഫ് യുഎസ് വളര്‍ച്ചയെ ബാധിക്കുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്

മുംബൈ: ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം യുഎസില്‍ വിലക്കയറ്റം സൃഷ്ടിക്കുമെന്നും വളര്‍ച്ച കുറയ്ക്കുമെന്നും എസ്ബിഐ (സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) മുന്നറിയിപ്പ് നല്‍കി.

റിപ്പോര്‍ട്ട് പ്രകാരം 40-50 ബേസിസ് പോയിന്റ് കുറവാണ്‌ യുഎസ് ജിഡിപി വളര്‍ച്ചയിലുണ്ടാകുക. രാജ്യത്ത് ഇതിനോടകം പണപ്പെരുപ്പം വര്‍ദ്ധിച്ചുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. താരിഫ് കാരണം സാധനങ്ങളുടെ വിലകൂടിയതും ഡോളര്‍ ഇടിവുമാണ് കാരണം

ഇറക്കുമതിയെ ആശ്രയിക്കുന്ന ,ഓട്ടോമൊബൈല്‍സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് മേഖലകളെയാണ് താരിഫ് കൂടുതല്‍ ബാധിക്കുക. പണപ്പെരുപ്പം 2026 അവസാനം വരെ ഫെഡ് റിസര്‍വിന്റെ ലക്ഷ്യമായ 2 ശതമാനത്തിന് മുകളിലായിരിക്കും.

45 ബില്യണോളം വരുന്ന ഇന്ത്യന്‍ കയറ്റുമതിയ്ക്കാണ് യുഎസിന്റെ 50 ശതമാനം തീരുവ ബാധകമാകുന്നത്. ഇതില്‍ തൊഴിലധിഷ്ഠിത മേഖലകളായ ടെക്‌സ്‌റ്റൈല്‍സ്, ജെംസ്, ആഭരണങ്ങള്‍ എന്നിവയും പെടുന്നു. അതേസമയം മരുന്നുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, സ്റ്റീല്‍ എന്നിവയ്ക്ക് ഇളവ് നല്‍കിയിട്ടുണ്ട്.

യുഎസുമായുള്ള ഇന്ത്യയുടെ ട്രേഡ് സര്‍പ്ലസിനെ തീരുവകള്‍ കുറയ്ക്കുമെങ്കിലും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹാരം സാധ്യമാണെന്ന് എസ്ബിഐ റിപ്പോര്‍ട്ട് നിരീക്ഷിച്ചു.

X
Top