ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ഫ്ലോട്ടിംഗ് റേറ്റ് ബോണ്ട് പലിശ നിരക്ക് 6.97 ശതമാനമാക്കി ആര്‍ബിഐ

ന്യൂഡല്‍ഹി: ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ട് (2024) പലിശ നിരക്ക് 6.97 ശതമാനമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നിശ്ചയിച്ചു. നവംബര്‍ 6 വരെ ആറ് മാസത്തേയ്ക്കാണ് നിരക്ക്.

പലിശ നിരക്കില്‍ മാറ്റം വരുന്ന ബോണ്ടുകളാണ് ഫ്ലോട്ടിംഗ് റേറ്റ് നോട്ടുകള്‍ (എഫ്ആര്‍എന്‍). ഇത് ഒരു സ്റ്റാന്‍ഡേര്‍ഡ് നിരക്കുമായി ബന്ധിപ്പിച്ചിരിക്കുന്നു.

വിപണി നിരക്കനനുസരിച്ച് ഉയരുന്നതിനാല്‍ എഫ്ആര്‍എന്നുകള്‍ ആകര്‍ഷകമാണ്. അതേസമയം ഡീഫാള്‍ട്ട് റിസ്‌ക്കിന് വിധേയമാണ്. അതായത് പ്രാരംഭ തുക തിരിച്ചടയ്ക്കാന്‍ സര്‍ക്കാറിന് കഴിയാതെ വരാം.

ഒരു നിക്ഷേപകന് ഒരു നിശ്ചിത സമയത്തേക്ക് നിശ്ചിത പലിശ നിരക്ക് നേടണമെങ്കില്‍ ട്രഷറി ബോണ്ട്, കോര്‍പ്പറേറ്റ് ബോണ്ട്, മുനിസിപ്പല്‍ ബോണ്ട് അല്ലെങ്കില്‍ ഡെപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ നിക്ഷേപിക്കുകയായിരിക്കും ഉചിതം.

ഇതില്‍ പലിശ, ബോണ്ട് കാലാവധി തീരുന്നതിന് മുന്‍പ് ലഭ്യമാകും. അപകട സാധ്യത കുറവായതിനാല്‍ അതിനനുസരിച്ച് യീല്‍ഡ് പരിമിതമാണ്.

എന്നാല്‍ എഫ്ആര്‍ബിയുടെ പലിശ നിശ്ചിത കാലയളവില്‍ ആര്‍ബിഐയാണ് തീരുമാനിക്കുന്നത്.

X
Top