അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

ക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര

രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രമുഖ എണ്ണവിതരണ കമ്പനിയായ നയാര എനർജി ജൂലൈ 1 മുതൽ പെട്രോളിന് ലിറ്ററിന് ₹5-വും ഡീസലിന് ₹3-വും കുറച്ചു. രാജ്യത്താകെ 7,000-ത്തിലധികം പെട്രോൾ പമ്പുകളുള്ള കമ്പനിയാണ് നയാര.

പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ഉയർന്ന സാഹചര്യത്തിൽ, കഴിഞ്ഞ മാർച്ചിൽ നയാര പെട്രോളിന് ₹5-വും ഡീസലിന് ₹3-വും വർധിപ്പിച്ചിരുന്നു. ഇപ്പോൾ ആഗോള വിപണിയിൽ ക്രൂഡോയിൽ വില ഗണ്യമായി കുറഞ്ഞതോടെയാണ് കമ്പനി വീണ്ടും വിലയിൽ ഇളവ് പ്രഖ്യാപിച്ചത്.

യുദ്ധാനന്തര സാഹചര്യത്തിൽ ഇന്ത്യയിൽ ഇന്ധനവില കുറയ്ക്കുന്ന ആദ്യ എണ്ണക്കമ്പനിയെന്ന പ്രത്യേകതയും നയാരയ്ക്ക് സ്വന്തമായി. അതേസമയം, പൊതുമേഖലാ എണ്ണക്കമ്പനികളായ ഐഒസി, എച്ച്പിസിഎൽ, ബിപിസിഎൽ എന്നിവ കഴിഞ്ഞ മാസങ്ങളിൽ ഘട്ടംഘട്ടമായി പെട്രോൾ-ഡീസൽ വില വർധിപ്പിച്ചിരുന്നു. അതിനാൽ ഇവയും ഉടൻ വില കുറയ്ക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

നിലവിൽ തിരുവനന്തപുരത്ത് പൊതുമേഖലാ പമ്പുകളിൽ പെട്രോളിന് ലിറ്ററിന് ₹115.49-യും ഡീസലിന് ₹104.40-യുമാണ് വില.

പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായപ്പോൾ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 110 മുതൽ 120 ഡോളർ വരെ ഉയർന്നിരുന്നു. പിന്നീട് സ്ഥിതി ശാന്തമായതോടെ വില 70–73 ഡോളർ നിരക്കിലേക്ക് താഴ്ന്നു. ഒരു ഘട്ടത്തിൽ 70 ഡോളറിന് താഴെയും എത്തിയിരുന്നു.

രാജ്യത്തെ പെട്രോൾ പമ്പുകളിൽ ഏകദേശം 90 ശതമാനവും പൊതുമേഖലാ കമ്പനികളുടേതായതിനാൽ, നയാരയുടെ തീരുമാനം മറ്റ് എണ്ണക്കമ്പനികളും പിന്തുടരുമോയെന്ന ആകാംക്ഷയിലാണ് വാഹന ഉപയോക്താക്കൾ.

X
Top