പശ്ചിമേഷ്യൻ പ്രതിസന്ധി: അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്കുതിച്ചുയര്‍ന്ന് ആഗോള ഡിജിറ്റല്‍ ഇടപാടുകള്‍; മൊബൈല്‍ പണമിടപാടുകള്‍ 2 ട്രില്യണ്‍ ഡോളര്‍ കടന്നുവിഴിഞ്ഞത്ത് തടഞ്ഞ വിദേശ കപ്പലിന് ഇന്ധനം നിറച്ചു നൽകി കേരളാ മാരിടൈം ബോർഡ്പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചില്ലെന്ന് റിപ്പോർട്ട്ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം: മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്

ദേശീയ ഏകജാലക സംവിധാനത്തിന്റെ ഭാഗമാകാന്‍ കേരളം

ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ മാര്‍ച്ചോടെ ദേശീയ ഏകജാലക സംവിധാനത്തിന് കീഴിലാകും. ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് സെപ്റ്റംബര്‍ 6 ന് അറിയിച്ചതാണ് ഇക്കാര്യം. ബിസിനസ് ആരംഭിക്കുന്നതിനുള്ള എല്ലാ കേന്ദ്രസംസ്ഥാന അനുമതികളും ലഭ്യമാക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് ദേശീയ ഏകജാലക സംവിധാനം.

ഗോവ ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഹിമാചല്‍ പ്രദേശ്, ഒഡീഷ, ബിഹാര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, നാഗാലാന്‍ഡ്, കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീര്‍ എന്നിവയുള്‍പ്പെടെ 15 സംസ്ഥാനങ്ങള്‍ നിലവില്‍ പ്ലാറ്റ്‌ഫോമില്‍ ചേര്‍ന്നിട്ടുണ്ട്. ഹരിയാന, ജാര്‍ഖണ്ഡ്, അരുണാചല്‍ പ്രദേശ്, ത്രിപുര, കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവ ഈ മാസവും രാജസ്ഥാന്‍, സിക്കിം, കേന്ദ്രഭരണ പ്രദേശങ്ങളായ ചണ്ഡീഗഡ്, ദാദര്‍ & നഗര്‍ ഹവേലി, ദാമന്‍ & ദിയു എന്നിവ ഡിസംബറിലും കേരളം, പശ്ചിമ ബംഗാള്‍, അസം, ഛത്തീസ്ഗഡ്, മണിപ്പൂര്‍, മേഘാലയ, കേന്ദ്രഭരണ പ്രദേശങ്ങളായ ഡല്‍ഹി, ലഡാക്ക്, ലക്ഷദ്വീപ് എന്നിവ 2023 മാര്‍ച്ചോടെയും പ്ലാറ്റ്‌ഫോമിന്റെ ഭാഗമാകും.

24 കേന്ദ്ര വകുപ്പുകളില്‍ നിന്നുള്ള 180 കേന്ദ്ര അനുമതികളാണ് പ്ലാറ്റ്‌ഫോം ലഭ്യമാക്കുന്നത്. ഇത് 32 വകുപ്പുകളില്‍ നിന്നുള്ള 368 അംഗീകാരങ്ങളാക്കാനാണ് ശ്രമം. 2021 സെപ്റ്റംബറില്‍ ആദ്യ രജിസ്‌ട്രേഷന്‍ ആരംഭിച്ച് ഇതിനോടകം 30,000 അപേക്ഷകള്‍ സ്വീകരിക്കാന്‍ സംവിധാനത്തിനായി.

13,764 പേര്‍ക്ക് അനുമതികള്‍ ലഭ്യമാക്കി.

X
Top