പഞ്ചസാര വിപണിയില്‍ കടുത്ത നിയന്ത്രണം; വന്‍കിട വ്യാപാരികള്‍ക്ക് സ്റ്റോക്ക് പരിധിഓണക്കാല ഡിമാൻഡ്: സിയാൽ കാർഗോ കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പ്റെയിൽ പാതകളും റോഡുകളും നാലുവരിയാകും; 13,041 കോടിയുടെ വമ്പൻ വികസന പദ്ധതികൾക്ക് കേന്ദ്രത്തിന്റെ അംഗീകാരംതീരുവകൾക്കിടയിലും ഇന്ത്യയുടെ പ്രധാന കയറ്റുമതി വിപണിയായി യുഎസ്വിലക്കയറ്റ നിരക്ക് ആറ് ശതമാനം കടക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്

ജ്വല്ലറി ഓഹരികള്‍ തിളങ്ങുന്നു

സ്വര്‍ണത്തിനും വെള്ളിക്കുമുള്ള കസ്റ്റംസ്‌ തീരുവ വെട്ടിക്കുറയ്‌ക്കാനുള്ള ബജറ്റ്‌ നിര്‍ദേശത്തെ തുടര്‍ന്ന്‌ ജ്വല്ലറി ഓഹരികളില്‍ മുന്നേറ്റം തുടരുന്നു.

എക്‌സൈസ്‌ തീരുവ വെട്ടിക്കുറയ്‌ക്കുന്നത്‌ ജ്വല്ലറികളിലെ സ്വര്‍ണ വില്‍പ്പന വര്‍ധിപ്പിക്കുമെന്നാണ്‌ അനുമാനം. സ്വര്‍ണകടത്ത്‌ കുറയുന്നതോടെ ജ്വല്ലറികളില്‍ നിന്ന്‌ സ്വര്‍ണം വാങ്ങാന്‍ കൂടുതല്‍ പേര്‍ മുന്നോട്ടുവരുമെന്നാണ്‌ കരുതുന്നത്‌.

ജ്വല്ലറി ഓഹരികളില്‍ ഏറ്റവും ശക്തമായ മുന്നേറ്റം നടത്തിയത്‌ കല്യാണ്‍ ജ്വല്ലേഴ്‌സ്‌ ആണ്‌. ബജറ്റിനു ശേഷം ഈ ഓഹരി 20 ശതമാനത്തിലേറെ ഉയര്‍ന്നു. പിസി ജ്വല്ലര്‍ തുടര്‍ച്ചയായ മൂന്നാമത്തെ ദിവസവും അഞ്ച്‌ ശതമാനം ഉയര്‍ന്ന്‌ അപ്പര്‍ സര്‍ക്യൂട്ടിലെത്തി.

ബജറ്റ്‌ അവതരണത്തെ തുടര്‍ന്ന്‌ സെന്‍കോ ഗോള്‍ഡ്‌ 10 ശതമാനമാണ്‌ ഉയര്‍ന്നത്‌. ടൈറ്റാന്‍ കമ്പനി, വൈഭവ്‌ ഗോള്‍ഡ്‌ എന്നീ ഓഹരികളിലും മുന്നേറ്റം ദൃശ്യമായി.

സ്വര്‍ണത്തിനുള്ള ഇറക്കുമതി തീരുവ 15 ശതമാനത്തല്‍ നിന്ന്‌ ആറ്‌ ശതമാനമായാണ്‌ കുറച്ചത്‌. സ്വര്‍ണകടത്ത്‌ വ്യാപിക്കുന്നതിനുള്ള ഒരു പ്രധാന കാരണം ഉയര്‍ന്ന ഇറക്കുമതി തീരുവ ആയിരുന്നു.

ഇതോടെ കടത്തുസ്വര്‍ണത്തിന്റെ ആകര്‍ഷണീയത കുറയും. സ്വര്‍ണ വില കുറയുന്നതോടെ വിവാഹത്തിനും മറ്റും കൂടുതല്‍ ആഭരണങ്ങള്‍ വാങ്ങുമെന്നാണ്‌ ജ്വല്ലറികളുടെ പ്രതീക്ഷ.

X
Top