ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ജ്വല്ലറി ഓഹരികള്‍ തിളങ്ങുന്നു

സ്വര്‍ണത്തിനും വെള്ളിക്കുമുള്ള കസ്റ്റംസ്‌ തീരുവ വെട്ടിക്കുറയ്‌ക്കാനുള്ള ബജറ്റ്‌ നിര്‍ദേശത്തെ തുടര്‍ന്ന്‌ ജ്വല്ലറി ഓഹരികളില്‍ മുന്നേറ്റം തുടരുന്നു.

എക്‌സൈസ്‌ തീരുവ വെട്ടിക്കുറയ്‌ക്കുന്നത്‌ ജ്വല്ലറികളിലെ സ്വര്‍ണ വില്‍പ്പന വര്‍ധിപ്പിക്കുമെന്നാണ്‌ അനുമാനം. സ്വര്‍ണകടത്ത്‌ കുറയുന്നതോടെ ജ്വല്ലറികളില്‍ നിന്ന്‌ സ്വര്‍ണം വാങ്ങാന്‍ കൂടുതല്‍ പേര്‍ മുന്നോട്ടുവരുമെന്നാണ്‌ കരുതുന്നത്‌.

ജ്വല്ലറി ഓഹരികളില്‍ ഏറ്റവും ശക്തമായ മുന്നേറ്റം നടത്തിയത്‌ കല്യാണ്‍ ജ്വല്ലേഴ്‌സ്‌ ആണ്‌. ബജറ്റിനു ശേഷം ഈ ഓഹരി 20 ശതമാനത്തിലേറെ ഉയര്‍ന്നു. പിസി ജ്വല്ലര്‍ തുടര്‍ച്ചയായ മൂന്നാമത്തെ ദിവസവും അഞ്ച്‌ ശതമാനം ഉയര്‍ന്ന്‌ അപ്പര്‍ സര്‍ക്യൂട്ടിലെത്തി.

ബജറ്റ്‌ അവതരണത്തെ തുടര്‍ന്ന്‌ സെന്‍കോ ഗോള്‍ഡ്‌ 10 ശതമാനമാണ്‌ ഉയര്‍ന്നത്‌. ടൈറ്റാന്‍ കമ്പനി, വൈഭവ്‌ ഗോള്‍ഡ്‌ എന്നീ ഓഹരികളിലും മുന്നേറ്റം ദൃശ്യമായി.

സ്വര്‍ണത്തിനുള്ള ഇറക്കുമതി തീരുവ 15 ശതമാനത്തല്‍ നിന്ന്‌ ആറ്‌ ശതമാനമായാണ്‌ കുറച്ചത്‌. സ്വര്‍ണകടത്ത്‌ വ്യാപിക്കുന്നതിനുള്ള ഒരു പ്രധാന കാരണം ഉയര്‍ന്ന ഇറക്കുമതി തീരുവ ആയിരുന്നു.

ഇതോടെ കടത്തുസ്വര്‍ണത്തിന്റെ ആകര്‍ഷണീയത കുറയും. സ്വര്‍ണ വില കുറയുന്നതോടെ വിവാഹത്തിനും മറ്റും കൂടുതല്‍ ആഭരണങ്ങള്‍ വാങ്ങുമെന്നാണ്‌ ജ്വല്ലറികളുടെ പ്രതീക്ഷ.

X
Top