‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽതീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് 

പ്രതീക്ഷകള്‍ മറികടന്ന ഒന്നാംപാദ പ്രകടനം, 14735 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി ഐഒസി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പേഷന്‍ ലിമിറ്റഡ് (ഐഒസിഎല്‍) 14735 കോടി രൂപ ഒന്നാംപാദ അറ്റാദായം രേഖപ്പെടുത്തി. തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 883 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. ഉയര്‍ന്ന ക്രൂഡ് ഓയില്‍ വിലയാണ് കഴിഞ്ഞവര്‍ഷം വെല്ലുവിളിയായത്.

തുടര്‍ച്ചയായി നോക്കുമ്പോള്‍ 36 ശതമാനത്തിന്റെ വര്‍ദ്ധനവാണ് അറ്റാദായത്തിലുണ്ടായത്. വരുമാനം 12 ശതമാനം കൂടി 2.25 ലക്ഷം കോടി രൂപയായപ്പോള്‍ ഇബിഐടി 13194 കോടി രൂപയില്‍ നിന്നും 19807 രൂപയിലെത്തി. പെറ്റ്‌കെം ഇബിറ്റ295 കോടി രൂപയില്‍ നിന്നും 88 കോടി രൂപയിലേയ്ക്ക് താഴ്ന്നിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ ഓയില്‍ റിഫൈനറര്‍,റീട്ടെയിലര്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് നടത്തിയത്. 7576.10 കോടി രൂപ അറ്റാദായവും 1.91 ലക്ഷം കോടി രൂപ വരുമാനവുമാണ് കണക്കുകൂട്ടിയിരുന്നത്. അതേസമയം ആവറേജ് ഗ്രോസ് റിഫൈനിംഗ് മാര്‍ജിന്‍ (ജിആര്‍എം) 31.81 ഡോളര്‍ / ബാരലില്‍ നിന്നും 8.34 ഡോളര്‍ / ബാരലായി കുറഞ്ഞു.

X
Top