പഞ്ചസാരയ്ക്ക് പിന്നാലെ മുട്ട വിലയും കുതിക്കുന്നുയുഎസിൽ നിന്നുള്ള ഇന്ത്യയുടെ എൽപിജി ഇറക്കുമതിയിൽ വൻ വർധനവ്ക്രൂഡ് ഓയില്‍ ഇറക്കുമതിയിലെ പ്രതിസന്ധി മറികടക്കാൻ ബദൽ മാർഗ്ഗങ്ങള്‍ സജീവമായി പരിഗണിച്ച് ഇന്ത്യഗോതമ്പ്, ആട്ട, മൈദ, റവ എന്നിവയുടെ കയറ്റുമതിക്കുള്ള നിരോധനം പിന്‍വലിച്ച് കേന്ദ്രംരാജ്യത്തെ യുപിഐ പണമിടപാടുകളുടെ മൂല്യത്തിലുണ്ടായത് 4000 ഇരട്ടിയിലേറെ വർധന

അറ്റാദായം 67 ശതമാനം ഉയര്‍ത്തി ഐഒസി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 10,059 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 67 ശതമാനം അധികമാണിത്.

വരുമാനം 10 ശതമാനം ഉയര്‍ന്ന് 2.26 ലക്ഷം കോടി രൂപയായി.പ്രതീക്ഷിച്ചതിലും കൂടുതലാണ് അറ്റാദായവും വരുമാനവും. യഥാക്രമം 6393 കോടി രൂപയും 1.88 ലക്ഷം കോടി രൂപയുമാണ് കണക്കുകൂട്ടിയിരുന്നത്.

ആവറേജ് ഗ്രോസ് റിഫൈനിംഗ് മാര്‍ജിന്‍ (ജിആര്‍എം) 11.25 ഡോളര്‍/ബാരലില്‍ നിന്നും 19.52 ഡോളര്‍/ ബാരലായി ഉയര്‍ന്നപ്പോള്‍ ചില പെട്രോളിയം ഉത്പന്നങ്ങളുടെ മാര്‍ജിന്‍ കുറഞ്ഞത് ജിആര്‍എം നേട്ടത്തെ നികത്തി. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 10,801 കോടി രൂപയുടെ ഒറ്റത്തവണ ഗ്രാന്റ് 2023 സാമ്പത്തികവര്‍ഷത്തെ വരുമാനത്തിന് കീഴില്‍ കമ്പനി രേഖപ്പെടുത്തിയിട്ടുണ്ട്. ഓഹരിയൊന്നിന് 3 രൂപ ലാഭവിഹിതത്തിനും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു.

3.33 ശതമാനം ഉയര്‍ന്ന് 87 രൂപയിലാണ് കമ്പനി ഓഹരി ചൊവ്വാഴ്ച ക്ലോസ് ചെയ്തത്.

X
Top