ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഈ വര്‍ഷമില്ലഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ്ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് സംഗമത്തിന് ഇന്ന് തുടക്കംവ്യവസായ മേഖലയെ സാങ്കേതിക മുന്നേറ്റങ്ങളിലേക്ക് നയിക്കാൻ ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്‌സ്‌പോസമുദ്രോത്പന്ന കയറ്റുമതി: ഇത് മൂല്യവർധിത ഉത്പന്നങ്ങളിലേക്ക് നീങ്ങേണ്ട നിർണായക ഘട്ടംസ്വർണവില 2026ൽ ലക്ഷം കടക്കുമെന്ന് പ്രവചനം

യുഎഇയിലേക്കുള്ള കയറ്റുമതിയിൽ മുന്നേറ്റം

ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള കയറ്റുമതി ഈവർഷം മേയ്-ജൂണിൽ 16.22 ശതമാനം ഉയർന്ന് 83.71 കോടി ഡോളറിലെത്തി. കഴിഞ്ഞവർഷത്തെ സമാനകാലത്ത് ഇത് 72.03 കോടി ഡോളറായിരുന്നു. മേയ് ഒന്നിന് പ്രാബല്യത്തിൽ വന്ന ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറാണ് (സെപ) കയറ്റുമതി വളർച്ചയ്ക്ക് കരുത്തായത്.
ഇന്ത്യയിൽ നിന്നുള്ള വസ്ത്രം, കാർഷികം, ആഭരണങ്ങൾ (ജെം ആൻഡ് ജുവലറി), ഡ്രൈ ഫ്രൂട്ട്‌സ് തുടങ്ങിയവയ്ക്ക് യു.എ.ഇയിൽ നികുതിരഹിത വിപണി സാദ്ധ്യമാകുന്നു എന്നതാണ് സെപയുടെ നേട്ടം. സ്വർണാഭരണ കയറ്റുമതി മേയിൽ 62 ശതമാനവും ജൂണിൽ 59 ശതമാനവും ഉയർന്നു. മേയിൽ 13.52 കോടി ഡോളറിന്റെയും ജൂണിൽ 18.57 കോടി ഡോളറിന്റെയും സ്വർണാഭരണ കയറ്റുമതിയാണ് നടന്നത്.

X
Top