പശ്ചിമേഷ്യൻ പ്രതിസന്ധി: അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്കുതിച്ചുയര്‍ന്ന് ആഗോള ഡിജിറ്റല്‍ ഇടപാടുകള്‍; മൊബൈല്‍ പണമിടപാടുകള്‍ 2 ട്രില്യണ്‍ ഡോളര്‍ കടന്നുവിഴിഞ്ഞത്ത് തടഞ്ഞ വിദേശ കപ്പലിന് ഇന്ധനം നിറച്ചു നൽകി കേരളാ മാരിടൈം ബോർഡ്പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചില്ലെന്ന് റിപ്പോർട്ട്ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം: മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്

ഗ്രേറ്റ് നിക്കോബാർ പദ്ധതി രാജ്യസുരക്ഷയ്ക്ക് നിർണായകമെന്ന് കേന്ദ്രം

ന്യൂഡൽഹി: അന്തമാൻ നിക്കോബാർ ദ്വീപസമൂഹത്തിൽ നടപ്പാക്കുന്ന ഗ്രേറ്റ് നിക്കോബാർ മെഗാ പദ്ധതിക്കുനേരേയുള്ള കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി കേന്ദ്രം. പദ്ധതിയുടെ ഭാഗമായി അന്തമാനിലെ തദ്ദേശീയ ആദിവാസിസമൂഹത്തെ കുടിയൊഴിപ്പിക്കില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.

വിശദമായ പാരിസ്ഥിതികാഘാത പഠനത്തിലൂടെ പരിസ്ഥിതിസംരക്ഷണം ഉറപ്പാക്കിയുള്ള പദ്ധതി രാജ്യസുരക്ഷയ്ക്ക് നിർണായകവും പ്രതിരോധ-നയതന്ത്ര പ്രാധാന്യമേറിയതുമാണെന്ന് മന്ത്രാലയം പറഞ്ഞു.

81,000 കോടി രൂപയുടെ പദ്ധതി രാജ്യത്തെ ഏറ്റവും വലിയ അഴിമതികളിലൊന്നും പ്രകൃതിക്കും ആദിവാസിപാരമ്പര്യത്തിനും നേർക്കുള്ള ഗുരുതര കുറ്റകൃത്യവുമാണെന്ന് കഴിഞ്ഞ ദിവസം അന്തമാൻ സന്ദർശിച്ച രാഹുൽഗാന്ധി ആരോപിച്ചിരുന്നു.

വിശദീകരണത്തിൽ നിന്ന്

  • അന്തമാൻ തീരത്തിനുള്ള നേട്ടമുപയോഗപ്പെടുത്തി തുറമുഖം വികസിപ്പിക്കുകവഴി ഇന്ത്യയെ സുപ്രധാന സാമ്പത്തിക-നയതന്ത്ര ഹബ്ബാക്കാം.
  • ഇന്ത്യൻ മഹാസമുദ്രത്തിൽ വാണിജ്യ-സൈനിക സ്വാധീനം ശക്തമാക്കുകയെന്ന ചൈനയുടെ തന്ത്രത്തെ നേരിടാൻ പദ്ധതി സഹായിക്കും.
  • ഇന്ത്യൻ മഹാസമുദ്രത്തിലെ വിദേശശക്തികളുടെ സാന്നിധ്യത്തെ ചെറുക്കാനും മാരിടൈം പാതകളുടെ സുരക്ഷയുറപ്പാക്കാനുമാകും.
  • പദ്ധതിക്കായി വേണ്ടത് ദ്വീപസമൂഹത്തിന്റെ രണ്ടുശതമാനമായ 166.1 ചതുരശ്ര കിലോമീറ്റർ പ്രദേശം. വകമാറ്റേണ്ടത് ദ്വീപസമൂഹത്തിന്റെ 1.82 ശതമാനംമാത്രംവരുന്ന 130.75 ചതുരശ്ര കിലോമീറ്റർ വനഭൂമി. ഇതിൽ 49.86 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് വരുന്ന 7.11 ലക്ഷം മരങ്ങൾ മുറിച്ചുമാറ്റണം. മൊത്തം 18.65 ലക്ഷം മരങ്ങളുള്ളിടത്താണിത്.
  • മരങ്ങൾ മുറിച്ചുമാറ്റുക മൂന്നുഘട്ടമായി. ആദ്യഘട്ടമായ 2025-2035 കാലഘട്ടത്തിൽ 2.79 ലക്ഷം മരങ്ങൾ മുറിക്കണം
  • 75 ശതമാനം വനാവരണമുള്ള സംസ്ഥാനങ്ങളിലോ കേന്ദ്രഭരണപ്രദേശങ്ങളിലോ വനഭൂമി ഏറ്റെടുക്കേണ്ടിവരുമ്പോൾ പകരം വനവത്കരണം ഭൂമിലഭ്യമായ മറ്റേതെങ്കിലും സംസ്ഥാനത്ത് നടത്തിയാൽ മതിയെന്ന 2019-ലെ വിജ്ഞാപനപ്രകാരം അന്തമാനിൽ ഏറ്റെടുക്കുന്ന വനഭൂമിക്കുപകരം 17000 ഹെക്ടർ ഹരിയാണയിലും 6320.10 ഹെക്ടർ ഭൂമി മധ്യപ്രദേശിലും വനവത്കരണത്തിനായി കണ്ടെത്തി.
  • പ്രദേശത്തെ അതിദുർബല ഗോത്രവിഭാഗത്തിൽപ്പെട്ട ഷോംപെൻ സമുദായത്തെ പദ്ധതി ദോഷകരമായി ബാധിക്കില്ല.
  • 166.1 ചതുരശ്ര കിലോമീറ്ററിൽ 84.1 ചതുരശ്ര കിലോമീറ്റർ ട്രൈബൽ റിസർവാണ്. ഇതിൽ 11.032 ചതുരശ്ര കിലോമീറ്ററിലാണ് ആദിവാസി റവന്യുഭൂമി. പദ്ധതിക്കായി വിനിയോഗിക്കുന്നത് 73.07 ചതുരശ്ര കിലോമീറ്റർ. ഇതേറ്റെടുക്കുമ്പോൾ പകരമായി 76.98 ചതുരശ്ര കിലോമീറ്റർ ഭൂമി ട്രൈബൽ റിസർവായി പുനർവിജ്ഞാപനം ചെയ്യും.

X
Top