രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

കേരളത്തിൽ പണപ്പെരുപ്പം 5.92%

തിരുവനന്തപുരം: കേരളത്തിലെ വിലക്കയറ്റം ദേശീയ ശരാശരിയെക്കാള്‍ മുകളിൽ. 5.92 ശതമാനം ആണ് കേരളത്തിലെ ചില്ലറ പണപ്പെരുപ്പം. സംസ്ഥാനത്തെ നഗരങ്ങളെക്കാള്‍ വിലക്കയറ്റം കൂടുതല്‍ ഗ്രാമപ്രദേശങ്ങളിലാണ്. ഗ്രാമീണ മേഖലയില്‍ 5.90 ശതമാനവും നഗര പ്രദേശങ്ങളില്‍ 5.85 ശതമാനവും ആണ് പണപ്പെരുപ്പത്തിന്റെ തോത്.

ചില്ലറപ്പണപ്പെരുപ്പം കഴിഞ്ഞ 39 മാസമായി ആര്‍ബിഐ നിശ്ചയിച്ച 4 ശതമാനത്തിന് മുകളിലാണ്. രാജ്യത്തെ പച്ചക്കറി, ഭക്ഷ്യവില ഇടിഞ്ഞതാണ് പണപ്പെരുപ്പം കുറയാന്‍ കാരണം. ഭക്ഷ്യപണപ്പെരുപ്പം 1.6 ശതമാനവും പച്ചക്കറി പണപ്പെരുപ്പം 15.08 ശതമാനവും ഇടിഞ്ഞു.

ധാന്യങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പാല്‍, മുട്ട തുടങ്ങിയവയുടെ വില ഉയര്‍ന്നു തുടരുന്നു.
ഗ്രാമമേഖലയിലെ വിലക്കയറ്റം (6.05 ശതമാനം) നഗരങ്ങളിലേതിലും (5.39%) വളരെ ഉയര്‍ന്നു നില്‍ക്കുകയാണ്.

വിലക്കയറ്റ നിരക്ക് കുറഞ്ഞെങ്കിലും അടുത്ത മാസം റിസര്‍വ് ബാങ്ക് റീപോ നിരക്ക് അല്‍പം കൂട്ടും എന്നു തന്നെയാണു നിരീക്ഷകര്‍ കരുതുന്നത്. ഇപ്പോള്‍ 6.25 ശതമാനമാണു റീപോ നിരക്ക്. ഇത് 6.5 ശതമാനമാക്കും എന്നാണു നിഗമനം.

മുന്നില്‍ തെലുങ്കാന

സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം തെലുങ്കാനയിലാണ് (7.81 ശതമാനം). വിലക്കയറ്റം 7 ശതമാനത്തിന് മുകളില്‍ നില്‍ക്കുന്ന ഏക സംസ്ഥാനവും തെലുങ്കാനയാണ്.

ആന്ധ്രാപ്രദേശ്-6.53%, കര്‍ണാടക-4.19%, തമിഴ്‌നാട്-5.11 % എന്നിങ്ങനെയാണ് മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പണപ്പെരുപ്പം.

X
Top