ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

എണ്ണ വിപണന കമ്പനികളുടെ ഓഹരികള്‍ 6% വരെ ഇടിഞ്ഞു

ക്രൂഡ്‌ ഓയിലിന്റെ വില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന്‌ എണ്ണ വിപണന കമ്പനികളുടെ ഓഹരി വില ശക്തമായ ഇടിവ്‌ നേരിട്ടു. ബ്രെന്റ്‌ ക്രൂഡ്‌ വില ഇന്നലെ ഏഴ്‌ ഡോളര്‍ ഉയര്‍ന്ന്‌ 76.48 ഡോളറായി.

വ്യാപാരത്തിനിടെ ഭാരത്‌ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ (ബിപിസിഎല്‍) ആറ്‌ ശതമാനം ഇടിവ്‌ നേരിട്ടപ്പോള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ (ഐഒസിഎല്‍) നാല്‌ ശതമാനവും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ (എച്ച്‌പിസിഎല്‍) അഞ്ച്‌ ശതമാനവും നഷ്‌ടം രേഖപ്പെടുത്തി.

ഇറാനെതിരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതിനെ തുടര്‍ന്ന്‌ ക്രൂഡ്‌ ഓയിലിന്റെ വില 13 ശതമാനമാണ്‌ ഉയര്‍ന്നത്‌. ഇറാന്റെ ആണവ പ്ലാന്റും സൈനിക കേന്ദ്രങ്ങളും തകര്‍ക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

മധ്യ പൗരസ്‌ത മേഖലയില്‍ നിന്നുള്ള ഓയിലിന്റെ സപ്ലൈ തടസപ്പെടാന്‍ സാധ്യത തെളിഞ്ഞത്‌ ഓയില്‍ ഡിമാന്റ്‌ ഉയര്‍ത്തി. സംഘര്‍ഷം തുടരുകയാണെങ്കില്‍ എണ്ണ വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്‌.

ക്രൂഡ്‌ ഓയില്‍ വില ഉയരുന്നത്‌ ഇന്ത്യയിലെ എണ്ണ വിപണന കമ്പനികളുടെ ലാഭത്തെ ബാധിക്കും. ക്രൂഡ്‌ ഓയില്‍ വിലയിലെ വ്യതിയാനം അനുസരിച്ച്‌ ഇന്ത്യയിലെ ഇന്ധന വില കുറയ്‌ക്കുകയോ കൂട്ടുകയോ ചെയ്യാറില്ല.

X
Top