നഗര – ഗ്രാമ വ്യത്യാസമില്ലാതെ എൽപിജി ബുക്ക് ചെയ്യാനുള്ള സമയപരിധി ഏകീകരിച്ചുകോപ്പർ വില റെക്കോർഡ് ഉയരത്തിലേക്ക്പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ വമ്പൻ നീക്കം; സേനകൾക്കായി 1.10 ലക്ഷം കോടി രൂപയുടെ ആയുധങ്ങളും ഉപകരണങ്ങളും, നിർദേശങ്ങൾക്ക് അനുമതി നൽകി കേന്ദ്രസർക്കാർപ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കും

എണ്ണ വിപണന കമ്പനികളുടെ ഓഹരികള്‍ 6% വരെ ഇടിഞ്ഞു

ക്രൂഡ്‌ ഓയിലിന്റെ വില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന്‌ എണ്ണ വിപണന കമ്പനികളുടെ ഓഹരി വില ശക്തമായ ഇടിവ്‌ നേരിട്ടു. ബ്രെന്റ്‌ ക്രൂഡ്‌ വില ഇന്നലെ ഏഴ്‌ ഡോളര്‍ ഉയര്‍ന്ന്‌ 76.48 ഡോളറായി.

വ്യാപാരത്തിനിടെ ഭാരത്‌ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ (ബിപിസിഎല്‍) ആറ്‌ ശതമാനം ഇടിവ്‌ നേരിട്ടപ്പോള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ (ഐഒസിഎല്‍) നാല്‌ ശതമാനവും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ (എച്ച്‌പിസിഎല്‍) അഞ്ച്‌ ശതമാനവും നഷ്‌ടം രേഖപ്പെടുത്തി.

ഇറാനെതിരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതിനെ തുടര്‍ന്ന്‌ ക്രൂഡ്‌ ഓയിലിന്റെ വില 13 ശതമാനമാണ്‌ ഉയര്‍ന്നത്‌. ഇറാന്റെ ആണവ പ്ലാന്റും സൈനിക കേന്ദ്രങ്ങളും തകര്‍ക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

മധ്യ പൗരസ്‌ത മേഖലയില്‍ നിന്നുള്ള ഓയിലിന്റെ സപ്ലൈ തടസപ്പെടാന്‍ സാധ്യത തെളിഞ്ഞത്‌ ഓയില്‍ ഡിമാന്റ്‌ ഉയര്‍ത്തി. സംഘര്‍ഷം തുടരുകയാണെങ്കില്‍ എണ്ണ വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്‌.

ക്രൂഡ്‌ ഓയില്‍ വില ഉയരുന്നത്‌ ഇന്ത്യയിലെ എണ്ണ വിപണന കമ്പനികളുടെ ലാഭത്തെ ബാധിക്കും. ക്രൂഡ്‌ ഓയില്‍ വിലയിലെ വ്യതിയാനം അനുസരിച്ച്‌ ഇന്ത്യയിലെ ഇന്ധന വില കുറയ്‌ക്കുകയോ കൂട്ടുകയോ ചെയ്യാറില്ല.

X
Top