സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനമാക്കി ഉയർത്തി; കേരളത്തിൽ സ്വർണവിലയിൽ പവന് 10,200 രൂപ വർധന, ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പ്മോദിയുടെ സ്വർണം വാങ്ങൽ നിർദേശം; പഴയ സ്വർണം വിറ്റ് പണമാക്കാൻ തിരക്ക്ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള കന്നുകാലി, കോഴിവരവ് ഗണ്യമായി കുറഞ്ഞു; പോത്ത്, കോഴി ഇറച്ചിവില കൂടുന്നുവിബിജി ആർഎഎംജി പദ്ധതി ജൂലൈ ഒന്നുമുതൽ നടപ്പിൽവരുംറഷ്യയുടെ എൽഎൻജി വേണ്ടെന്ന് ഇന്ത്യ; സിംഗപ്പൂരിനടുത്ത് പാതിവഴിയിൽ കുടുങ്ങി കപ്പൽ

ഐപിഒ കൈകാര്യം ചെയ്യുന്ന നിയമസ്ഥാപനങ്ങള്‍ക്ക് ഭീഷണിയായി സെബി നടപടി

മുംബൈ: നേരിട്ട് സേവനങ്ങള്‍ നല്‍കാത്ത നിയമോപദേശകരുടെ പേരുകള്‍ പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) രേഖകളില്‍ പാടില്ല, സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നിക്ഷേപ ബാങ്കര്‍മാരോടാവശ്യപ്പെടുന്നു. നിരീക്ഷണ കത്തുകളിലൂടെയും അനൗപചാരിക ഉപദേശങ്ങളിലൂടെയും റെഗുലേറ്റര്‍ ഇക്കാര്യം ബാങ്കര്‍മാരെ അറിയിച്ചിട്ടുണ്ട്.

കമ്പനി കാര്യങ്ങള്‍ പരിശോധിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തിയതായി നിക്ഷേപ ബാങ്കുകള്‍ ബോധിപ്പിക്കണം. എന്നാല്‍ നിയമവൈദഗ്ധ്യമില്ലാത്തതിനാല്‍ നിയമകാര്യങ്ങള്‍ക്കായി ബാങ്കുകള്‍ അഭിഭാഷകരെ ആശ്രയിക്കുന്നു. കമ്പനിയെ ഉപദേശിക്കുന്ന അഭിഭാഷകന്‍ കൂടാതെ, വലിയ ഓഫറുകളില്‍ ബാങ്കറെ ഉപദേശിക്കുന്ന ഒരു ആഭ്യന്തര, അന്തര്‍ദ്ദേശീയ നിയമ ഉപദേശകനും (ഐഎല്‍സി) വില്‍ക്കുന്ന ഓഹരി ഉടമകളെ ഉപദേശിക്കുന്ന അഭിഭാഷകനുമുണ്ട്.

നിലവില്‍, ഇഷ്യു ഓഫ് ക്യാപിറ്റല്‍ ആന്‍ഡ് ഡിസ്‌ക്ലോഷര്‍ ആവശ്യകതകള്‍ (ഐസിഡിആര്‍) അനുസരിച്ച്്, ഇഷ്യു ചെയ്യുന്നയാള്‍ക്ക് ഓഫര്‍ രേഖകളില്‍ നിയമോപദേശകരുടെ പേരുകള്‍ ഉള്‍പ്പെടുത്താം. മറ്റ് അഭിഭാഷകരുടെ പേരുകള്‍ പാടില്ല. അഭിഭാഷകരെ ഓഫര്‍ ലെറ്ററില്‍ നിന്നും ഒഴിവാക്കുന്നതിലൂടെ പിഴവുകള്‍ക്ക് കമ്പനിയും ബാങ്കര്‍മാരും നേരിട്ട് ഉത്തരവാദികളാകും.

X
Top