ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ബാങ്ക് നിഫ്റ്റിയിലെ സ്റ്റോക്ക് വെയ്റ്റ് കുറയ്ക്കാന്‍ സെബി നിര്‍ദ്ദേശം

മുംബൈ: ഓഹരി സൂചികകളില്‍ കമ്പനികളുടെ അമിത വെയ്‌റ്റേജ് ഒഴിവാക്കാന്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചു. നോണ്‍-ബെഞ്ച്മാര്‍ക് സൂചികകള്‍ക്കായിരിക്കും നിയമങ്ങള്‍ ബാധകം. ഇതുവഴി സൂചികകളില്‍ കമ്പനികളുടെ അമിത സ്വാധീനം പരിമിതപ്പെടുത്തും.

സെക്ഷന്‍ 11 പ്രകാരമുള്ള സര്‍ക്കുലര്‍ അനുസരിച്ച്,ഏറ്റവും വലിയ കമ്പനിയുടെ വെയ്റ്റ് 20 ശതമാനത്തിലും മികച്ച മൂന്ന് കമ്പനികളുടെ സംയോജിത വെയ്റ്റ് 45 ശതമാനത്തിലും കൂടരുത്. കുറച്ച് കമ്പനികള്‍ സൂചികയുടെ മുഴുവന്‍ പ്രകടനത്തെയും സ്വാധീനിക്കുന്നതിനാലാണിത്. നഷ്ട സാധ്യത കുറയ്ക്കുന്നതിന് പുറമെ മേഖലയുടെ മൊത്തത്തിലുള്ള പ്രകടനത്തില്‍ വ്യക്തത വരുത്താനും ഇതുവഴിയാകും.

സൂചികകളില്‍ ഓരോന്നിലും കുറഞ്ഞത് 14 വ്യത്യസ്ത കമ്പനികളെയെങ്കിലും ഉള്‍പ്പെടുത്തണമെന്ന് സെബി നിയമം പറയുന്നു. കുറഞ്ഞത് 14 സ്റ്റോക്കുകളുള്ള സൂചികകള്‍ മാത്രമേ ഡെറിവേറ്റീവ് ട്രേഡിംഗിന് അര്‍ഹരാകൂ. ബാങ്ക്എക്‌സ്, ഫിന്‍നിഫ്റ്റി എന്നിവയില്‍ നിയമങ്ങള്‍ ഡിസംബര്‍ 31 നകം നടപ്പിലാക്കണം. ബാങ്ക് നിഫ്റ്റിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് നാല് മാസത്തെ സമയ പരിധി അനുവദിച്ചിട്ടുണ്ട്.

നിയമപാലനത്തിനായി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അല്ലെങ്കില്‍ ഇന്‍ഡെക്‌സ് ദാതാവ് (എന്‍എസ്ഇ അല്ലെങ്കില്‍ ബിഎസ്ഇ പോലുള്ളവ) സൂചികയിലെ ഓരോ കമ്പനിയുടെയും അനുപാതം ക്രമീകരിക്കും. ഷെയറുകളുടെ എണ്ണം മാറ്റിയാണ് വെയ്‌റ്റേജ് ക്രമീകരിക്കുക.

X
Top