എൽപിജി, ക്രൂഡ് ഓയിൽ കപ്പലുകൾ കൊച്ചിയിൽവ്യാവസായിക ഉത്പാദനം ഉയര്‍ന്നുപശ്ചിമേഷ്യൻ യുദ്ധം: സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടാൻ ഇന്ത്യ ഒരുങ്ങുന്നുആഗോള വിപണിയില്‍ അലുമിനിയം വില കുതിച്ചുയരുന്നുരാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല; ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

ഷെങ്കന്‍ വീസ: ഇന്ത്യക്കാർക്ക് നഷ്ടം 109 കോടി രൂപ

ന്ത്യയില്‍ നിന്നുള്ള ആളുകളുടെ ഷെങ്കന്‍ വീസ അപേക്ഷകള്‍ നിരസിച്ചത് മൂലം, കഴിഞ്ഞ വര്‍ഷം ആകെ നഷ്ടം 109 കോടി രൂപയാണെന്നു കണക്കുകള്‍ പറയുന്നു.

ആകെ 966,687 ഇന്ത്യക്കാര്‍ സമര്‍പ്പിച്ച അപേക്ഷകളിൽ 151,752 എണ്ണം നിരസിക്കപ്പെട്ടു. തുർക്കിക്കും അൾജീരിയയ്ക്കും പിന്നാലെ ഏറ്റവും കൂടുതൽ ഷെങ്കൻ വീസ നിരസിക്കുന്നവരുടെ എണ്ണത്തിൽ, ആഗോളതലത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

യാത്രാ ഉദ്ദേശ്യങ്ങൾ ശരിയായി തെളിയിക്കാന്‍ കഴിയാതിരിക്കല്‍, അപൂർണ്ണമായ ഡോക്യുമെന്റേഷൻ, യാത്രാ ചെലവുകൾ വഹിക്കാനുള്ള സാമ്പത്തിക ശേഷിയുടെ അപര്യാപ്തമായ തെളിവ് എന്നിവ വീസ നിരസിക്കാനുള്ള പൊതു കാരണങ്ങളാണ്.

കൂടാതെ, മുൻകാല വീസ ലംഘനങ്ങളും പ്രതികൂലമായ തൊഴിൽ ചരിത്രങ്ങളും വീസ നിരസിക്കാന്‍ കാരണമാകുന്നു.

2024 ജൂൺ 11 മുതൽ, യൂറോപ്യൻ കമ്മീഷൻ ഷെങ്കന്‍ വീസ ചെലവുകളിൽ 12% വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രായപൂർത്തിയായ അപേക്ഷകർക്കുള്ള ഫീസ് ഏകദേശം 7000 രൂപയായിരുന്നു, ഇത് ഏകദേശം 8000 രൂപയായി വർദ്ധിച്ചു.

6 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് 3500 രൂപയായിരുന്ന ഫീ ഇപ്പോൾ ഏകദേശം 4000 രൂപയിലെത്തി.

X
Top