ബജറ്റിൽ എൽപിജി സബ്‌സിഡിയായി 40000 കോടി ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾകേരളത്തിന്റെ പൊതുകടവും ബാധ്യതകളും 4.15 ലക്ഷം കോടിപ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; കേന്ദ്രബജറ്റിൽ ആശ്വാസ തീരുമാനം പ്രതീക്ഷിച്ച് ബിസിനസ് ലോകംസംസ്ഥാനത്ത് മൂലധന നിക്ഷേപം കുറയുന്നുനികുതി കുറച്ച് ഉപഭോഗം ഉയർത്താൻ കേന്ദ്ര ധനമന്ത്രി

ധന സമാഹരണത്തിന് സലാസർ ടെക്‌നോ എഞ്ചിനീയറിംഗിന് ബോർഡിൻറെ അനുമതി

ഡൽഹി: ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്‌മെന്റ് (ക്യുഐപി) ഉൾപ്പെടെ വിവിധ മാർഗങ്ങളിലൂടെ 200 കോടി രൂപ വരെ സമാഹരിക്കുന്നതിന് തങ്ങളുടെ ബോർഡ് അംഗീകാരം നൽകിയതായി സലാസർ ടെക്‌നോ എഞ്ചിനീയറിംഗ് അറിയിച്ചു. ഫണ്ട് ഒന്നോ അതിലധികമോ തവണകളായി സമാഹരിക്കപ്പെടുമെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. ഇക്കാര്യത്തിൽ, ധനസമാഹരണ സമിതി രൂപീകരിക്കാനുള്ള നിർദ്ദേശം ബോർഡ് അംഗീകരിച്ചതായും, കൂടാതെ, വിവിധ ഇടനിലക്കാർ, മർച്ചന്റ് ബാങ്കർമാർ, ഉപദേശകർ, നിയമോപദേശകർ തുടങ്ങിയവരെ നിയമിക്കാൻ ബോർഡ് തീരുമാനിച്ചതായും സ്ഥാപനം അറിയിച്ചു.

വായ്പയെടുക്കൽ പരിധി 500 കോടിയിൽ നിന്ന് 700 കോടിയായി ഉയർത്തുന്നതിനുള്ള നിർദ്ദേശത്തിനും ബോർഡ് അനുമതി നൽകിയിട്ടുണ്ട്. ന്യൂഡൽഹി ആസ്ഥാനമായുള്ള സലാസർ ടെക്‌നോ എഞ്ചിനീയറിംഗ് ടെലികോം കമ്പനികൾക്കായി എഞ്ചിനീയറിംഗ്, ഡിസൈനിംഗ്, പ്രൊക്യുർമെന്റ്, ഫാബ്രിക്കേഷൻ, ഗാൽവാനൈസേഷൻ എന്നീ സേവനങ്ങൾ നൽകുന്നു.

X
Top