വിബിജി ആർഎഎംജി പദ്ധതി ജൂലൈ ഒന്നുമുതൽ നടപ്പിൽവരുംറഷ്യയുടെ എൽഎൻജി വേണ്ടെന്ന് ഇന്ത്യ; സിംഗപ്പൂരിനടുത്ത് പാതിവഴിയിൽ കുടുങ്ങി കപ്പൽഎണ്ണ കമ്പനികൾക്ക് വില പിടിച്ചു നിർത്താൻ കഴിയുമോ എന്നതിൽ ഉറപ്പ് പറയാൻ ആകില്ലെന്ന് കേന്ദ്ര സർക്കാർഇന്ത്യയുടെ ജിഡിപി പ്രവചനത്തിൽ വൻ ഇടിവ്യൂറോപ്യൻ വിപണി തുറന്നു; കടൽവിഭവ കയറ്റുമതിയിൽ ഇന്ത്യക്ക് നേട്ടമെന്ന് പിയൂഷ് ഗോയൽ

വിദേശ പര്യടനങ്ങളിലെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് 20% ടിസിഎസ്, വിജ്ഞാപനമായി

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് പുറത്തുള്ള ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് 20 ശതമാനം നികുതി(ടിസിഎസ്) ബാധകമാക്കി. ഇതിനായി ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് (കറന്റ് അക്കൗണ്ട് ട്രാന്‍സാക്ഷന്‍സ്) (ഭേദഗതി) ചട്ടങ്ങള്‍ ഭേദഗതി ചെയ്തു. 2023 ജൂലൈ 1 മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക.

ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീമിന് (എല്‍ആര്‍എസ്) കീഴില്‍ അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍ അന്നുമുതല്‍ ഉള്‍പ്പെടുത്തി തുടങ്ങും. അതോടെ വിദേശ യാത്രയ്്ക്കിടെ നടത്തുന്ന ക്രെഡിറ്റ് കാര്‍ഡ് പേയ്മന്റുകള്‍ക്ക് 20% ടിസിഎസ് (ടാക്‌സ് കളക്ടഡ് അറ്റ് സോഴ്‌സ്) ബാധകമാകും. നേരത്തെ ഇത്തരം പേയ്മന്റുകള്‍ എല്‍ആര്‍എസില്‍ ഉള്‍പ്പെട്ടിരുന്നില്ല.

ചൊവ്വാഴ്ച അര്‍ദ്ധരാത്രിയായിരുന്നു പ്രഖ്യാപനം. ധനകാര്യബില്‍ 2023 അവതരിപ്പിക്കവേ ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം ആദ്യം പ്രതിപാദിച്ചത്. പിന്നീട് നിയമ ഭേദഗതിയ്ക്കായി കേന്ദ്രസര്‍ക്കാര്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു.

വിദേശ പര്യടനങ്ങളിലെ പെയ്മന്റുകള്‍ എല്‍ആര്‍എസില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ലെന്നും ഇതുവഴി ടിസിഎസില്‍ നിന്നും അവ രക്ഷപ്പെട്ടേയ്ക്കാമെന്നും മന്ത്രി വിശദീകരിച്ചു.

X
Top