പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

ആര്‍ബിഐ നടപടിക്കു മുമ്പേ വിദേശ നിക്ഷേപകര്‍ പേടിഎമ്മിനെ തഴഞ്ഞു

പേടിഎം പേമെന്റ്‌സ്‌ ബാങ്കിന്‌ വിലക്ക്‌ ഏര്‍പ്പെടുത്തി കൊണ്ടുള്ള റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ (ആര്‍ബിഐ)യുടെ നടപടിക്കു മുമ്പ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ പേടിഎമ്മിന്റെ ഏഴായിരം കോടി രൂപ വിലവരുന്ന ഓഹരികള്‍ വിറ്റഴിച്ചു.

ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ പേടിഎമ്മിന്റെ 7441 കോടി രൂപയുടെ ഓഹരികളാണ്‌ വിറ്റത്‌.

മൂന്നാം ത്രൈമാസത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ പേടിഎമ്മിലെ ഓഹരി പങ്കാളിത്തം 33,148 കോടി രൂപയില്‍ നിന്നും 25,706 കോടി രൂപയായി കുറഞ്ഞു.

പേടിഎമ്മിന്റെ ഓഹരി ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ 26 ശതമാനമാണ്‌ ഇടിഞ്ഞത്‌. 2024ല്‍ ഇതുവരെ 41 ശതമാനം ഇടിവ്‌ നേരിടുകയും ചെയ്‌തു.

പേടിഎമ്മിന്‌ പുറമെ മാരുതി സുസുകി, പെട്രോനെറ്റ്‌ എല്‍എന്‍ജി എന്നിവയുടെ ഓഹരികളും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ ഭാഗികമായി വിറ്റു.

ഈ രണ്ട്‌ കമ്പനികളുടെയും 3000 കോടി രൂപ വീതം വിലവരുന്ന ഓഹരികളാണ്‌ വിറ്റത്‌.

X
Top