ഇന്ത്യയുടെ പ്രതിരോധ ഉത്പാദനം റിക്കാർഡിൽയുഡിഎഫ് സര്‍ക്കാരിന്റ ആദ്യ ബജറ്റ് ഇന്ന്; സുപ്രധാന പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് കേരളംഇന്ത്യ – യുകെ സ്വതന്ത്ര വ്യാപാര കരാർ ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരുംകുതിച്ചുയർന്ന് സ്വർണം ഇറക്കുമതിഇന്ത്യയിലെ സ്റ്റീല്‍ ആവശ്യകത ശക്തം; ഉത്പാദന ശേഷി 90% മുകളില്‍ തുടരുമെന്ന് റിപ്പോര്‍ട്ട്

നിക്ഷേപകര്‍ കാത്തിരുന്ന എന്‍എസ്ഇ ഓഹരികള്‍ എത്തുന്നു

നിക്ഷേപകര്‍ കാത്തിരുന്ന എന്‍എസ്ഇ ഐപിഒയുടെ നടപടികള്‍ ഔദ്യോഗികമായി ആരംഭിച്ചു. ഇന്ത്യയുടെ ഏറ്റവും വലിയ ഓഹരി വിപണി എക്‌സ്‌ചേഞ്ചിലാണ് നിക്ഷേപകര്‍ക്ക് നിക്ഷേപത്തിന് അവസരമൊരുങ്ങുന്നത്. ഐപിഒയ്ക്ക് മുന്നോടിയായുള്ള ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് എന്‍എസ്ഇ വിപണി റെഗുലേറ്ററായ സെബിയില്‍ സമര്‍പ്പിച്ചു കഴിഞ്ഞു. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (NSE) ഐപിഒയുമായി ബന്ധപ്പെട്ട നിക്ഷേപകര്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളാണ് താഴെ പറയുന്നത്.

എന്‍എസ്ഇ ഐപിഒ: പ്രധാന വിവരങ്ങള്‍
എന്‍എസ്ഇ ഐപിഒ പൂര്‍ണ്ണമായും ഒരു ഓഫര്‍ ഫോര്‍ സെയില്‍ (OFS) ആയിരിക്കും. അതായത് പുതിയതായി ഓഹരികള്‍ എത്തുന്നില്ല. നിലവിലെ നിക്ഷേപകര്‍ക്ക് ഓഹരികള്‍ വിറ്റ് ലാഭമെടുക്കാനോ, പുറത്തുകടക്കാനോ ഉള്ള ഒരു അവസരമായിരിക്കും ഈ ഐപിഒ.

ഐപിഒ, ഒഎഫ്എസ് ആയതുകൊണ്ട് തന്നെ കമ്പനിക്ക് ഫണ്ടുകള്‍ ഒന്നും തന്നെ ലഭിക്കില്ല. എന്‍എസ്ഇ ഐപിഒയുടെ ഔദ്യോഗിക വില റേഞ്ചോ (Price Band), ലോട്ട് സൈസോ (Lot Size) ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബുക്ക് ബില്‍ഡിംഗ് പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ ഈ വിവരങ്ങള്‍ പ്രഖ്യാപിക്കും.

ഓഹരി വില്‍ക്കുന്നത് ആരൊക്കെ?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ആണ് എന്‍എസ്ഇയുടെ ഏറ്റവും കൂടുതല്‍ ഓഹരികള്‍ വില്‍ക്കുക. ഏകദേശം 2.47 കോടി ഓഹരികള്‍ എസ്ബിഐ വിറ്റഴിക്കുമെന്നാണ് വിവരം. കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡ് (CPPIB) ഏകദേശം 1.87 കോടി ഓഹരികള്‍ വില്‍ക്കുന്നുണ്ട്.

അതേസമയം എംഎസ് സ്ട്രാറ്റജിക് (മൌറീഷ്യസ്), അരാന്‍ഡ ഇന്‍വെസ്റ്റ്മെന്റ്‌സ് തുടങ്ങിയ മറ്റ് ആഗോള നിക്ഷേപകരും ഒഎഫ്എസിന്റെ ഭാഗമാകും. മൊത്തം 14.89 കോടി ഓഹരികള്‍ വില്‍പ്പനയ്ക്ക് എത്തും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐപിഒ വലിപ്പം 3 ബില്യണ്‍ ഡോളര്‍ കടന്നേക്കും.

വിദഗ്ധര്‍ പറയുന്നു
എന്‍എസ്ഇ ഓഹരികള്‍ നിലവില്‍ അണ്‍ലിസ്റ്റഡ് വിപണിയില്‍ ഏകദേശം 1,950- 2,050 രൂപ റേഞ്ചിലാണ് വ്യാപാരം ചെയ്യുന്നത്. അതായത് ഏകദേശം 5 ലക്ഷം കോടി രൂപയുടെ മൂല്യനിര്‍ണ്ണയം ഉണ്ട്.

പബ്ലിക് ഇഷ്യു പൂര്‍ത്തിയാകുമ്പോള്‍ ഇത് ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ ലിസ്റ്റഡ് ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നായി എന്‍എസ്ഇ മാറുമെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു.

അണ്‍ലിസ്റ്റഡ് വിപണിയില്‍ എന്‍എസ്ഇ ഇതിനകം തന്നെ പ്രീമിയം മൂല്യനിര്‍ണ്ണയത്തിലാണെന്ന് ബൊനാന്‍സയിലെ ഗവേഷണ വിശകലന വിദഗ്ധനായ നിതന്ത് ദാരേക്കര്‍ പറയുന്നു. എന്‍എസ്ഇ ഒരു മൂലധന ലൈറ്റ് മോണോപോളി ആയി തുടരുന്നു.

ലിസ്റ്റ് ചെയ്യാത്ത വിപണിയിലെ വില്‍പ്പന റേഞ്ചായ 1,950-2,170 രൂപ, 2026 സാമ്പത്തിക വര്‍ഷ വരുമാനത്തിന്റെ 45x ന് അടുത്താണെന്ന് സൂചിപ്പിക്കുന്നു. അതേസമയം ബിഎസ്ഇ ഏകദേശം 70x ലും, എംസിഎക്‌സ് ഏകദേശം 80x ലും ആണെന്ന് ദാരേക്കര്‍ പറഞ്ഞു.

എന്തുകൊണ്ട് പ്രധാനമാകുന്നു?
ഇന്ത്യയിലെ ഏറ്റവും വലിയ ഡെറിവേറ്റീവ്, ഇക്വിറ്റി എക്‌സ്‌ചേഞ്ചാണ് എന്‍എസ്ഇ. ബിസിനസ് മോഡല്‍ വളരെ ശക്തമാണ്. വിപണിയില്‍ എന്‍എസ്ഇക്കുള്ള ഏകാധിപത്യ സ്വഭാവം (Monopoly) മികച്ചതാണ്. വിപണിയിലെ ട്രേഡിംഗ് വോളിയം കൂടുന്തോറും എന്‍എസ്ഇയുടെ വരുമാനവും, ലാഭവും വര്‍ധിക്കുന്നു.

ഇന്ത്യയിലെ റീട്ടെയില്‍ നിക്ഷേപകരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ എന്‍എസ്ഇ ഓഹരികള്‍ മികച്ച ദീര്‍ഘകാല തെരഞ്ഞെടുപ്പാകാം. പ്രധാന എതിരാളികളായ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (BSE) ലിസ്റ്റ് ചെയ്തതിനു ശേഷം നിക്ഷേപകര്‍ക്ക് മികച്ച നേട്ടം നല്‍കിയിരുന്നു. അതിനാല്‍ തന്നെ എന്‍എസ്ഇ ഐപിഒയുടെ മേലുള്ള പ്രതീക്ഷകള്‍ ശക്തമാണ്.

നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നിലവില്‍ അണ്‍ലിസ്റ്റഡ് മാര്‍ക്കറ്റില്‍ (Grey Market) വലിയ പ്രീമിയത്തിലാണ് എന്‍എസ്ഇ ഓഹരികള്‍ വ്യാപാരം ചെയ്യുന്നത്. ഐപിഒ പ്രഖ്യാപിക്കുമ്പോള്‍ അതിന്റെ വാല്യൂവേഷന്‍ ന്യായമാണോ അതോ അമിതമാണോ എന്ന് മനസിലാക്കേണ്ടതുണ്ട്. നിലവിലെ സെബി നിയമങ്ങള്‍ അനുസരിച്ച് ഒരു സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് സ്വന്തം പ്ലാറ്റ്ഫോമില്‍ ലിസ്റ്റ് ചെയ്യാന്‍ കഴിയില്ല. അതിനാല്‍ എന്‍എസ്ഇ ഓഹരികള്‍ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (BSE) മാത്രമാകും ലിസ്റ്റ് ചെയ്യുക.

സെബിയാണ് ഇന്ത്യയുടെ ഓഹരി വിപണി റെഗുലേറ്റര്‍. സെബിയുടെ കര്‍ശന നിയമങ്ങള്‍ക്കും, പരിശോധനകള്‍ക്കും വിധേയമായാണ് എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നത്. ഭാവിയില്‍ വരുന്ന സാങ്കേതിക തകരാറുകളോ, ട്രേഡിംഗ് നിയമ മാറ്റങ്ങളോ എന്‍എസ്ഇ വരുമാനത്തെ ബാധിക്കാം.

X
Top