രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

പഴം പച്ചക്കറി കയറ്റുമതി അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കുന്നു

കോഴിക്കോട്: സംസ്ഥാനത്തുനിന്നുള്ള പഴം-പച്ചക്കറി കയറ്റുമതി വെള്ളിയാഴ്ചമുതൽ നിലയ്ക്കും. ജി.എസ്.ടി.യിലെ വർധനയും എയർലൈൻസുകൾ നിരക്ക് കൂട്ടിയതുമാണ് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് എക്സ്പോർട്ടേഴ്സ് അസോസിയേഷനെയും കേരള എക്സ്പോർട്ടേഴ്സ് ഫോറത്തെയും കയറ്റുമതി നിർത്തിവെക്കാൻ പ്രേരിപ്പിച്ചത്. കപ്പൽമാർഗമുള്ള കയറ്റുമതിയും നിർത്തിവെക്കുന്നുണ്ട്. അനിശ്ചിതകാലത്തേക്കാണ് സമരം.

കയറ്റുമതി ചരക്ക് കൂലിയിൽ ഒക്ടോബർ മുതൽ ഏർപ്പെടുത്തിയ സംയോജിത ചരക്ക്-സേവന നികുതി (ഐ.ജി.എസ്.ടി.) പിൻവലിക്കണമെന്ന് കയറ്റുമതിക്കാർ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര ധനകാര്യമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും സംഘടന നിവേദനമയച്ചു.

വിമാനമാർഗം കയറ്റുമതിചെയ്യുന്ന ചരക്കുകൂലിയിന്മേൽ 18 ശതമാനവും കപ്പൽമാർഗമുള്ളതിൽ അഞ്ചുശതമാനവും ഐ.ജി.എസ്.ടി.യാണ് ഒക്ടോബർമുതൽ ജി.എസ്.ടി. കൗൺസിൽ ഏർപ്പെടുത്തിയത്. ഈ തുക റീഫണ്ട് ചെയ്യാനോ ക്രെഡിറ്റ് എടുക്കാനോ സാധ്യമല്ല.

കോവിഡിനെത്തുടർന്ന് കയറ്റുമതി ചരക്കുകൂലി ഉയർന്നനിരക്കിലായത് കാരണം പ്രതിസന്ധിയിലായ മേഖലയ്ക്ക് അധിക ജി.എസ്.ടി. കൂടുതൽ ഭാരമായി.

ഇതുമൂലം ഒക്ടോബറിൽ ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയിൽ രണ്ടുവർഷത്തിനിടെ 16.8 ശതമാനം ഇടിവുണ്ടായി. കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽനിന്നുള്ള കയറ്റുമതിയിലും വലിയ ഇടിവുണ്ടായിട്ടുണ്ട്.

ഇൻഡൊനീഷ്യ, ഫിലിപ്പീൻസ്, തായ്ലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഉത്പന്നങ്ങളോട് വിലയിൽ പിടിച്ചുനിൽക്കാൻ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് കഴിയാത്ത സ്ഥിതിയുമുണ്ട്. കാർഷികരംഗത്ത് ഇതിന്റെ പ്രത്യാഘാതമുണ്ടാവും.

X
Top