ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

എസ്ഇസി പരാതി; ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ബിട്രെക്‌സ് പാപ്പരത്ത ഹര്‍ജി ഫയല്‍ ചെയ്തു

ന്യൂഡല്‍ഹി: രജിസ്റ്റര്‍ ചെയ്യാതെ പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപണം നേരിട്ട ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ച് ബിട്രെക്‌സ് ഇന്‍കോര്‍പ്പറേഷന്‍ തിങ്കളാഴ്ച പാപ്പരത്ത പരിരക്ഷയ്ക്കായി ഹര്‍ജി ഫയല്‍ ചെയ്തു. യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനാണ് (എസ്ഇസി) മൂന്നാഴ്ച മുന്‍പ് ബിട്രെക്‌സ് ഇന്‍കോര്‍പറേഷനെതിരെ ആരോപണമുന്നയിച്ചത്. സിയാറ്റില്‍ ആസ്ഥാനമായുള്ള ബിട്രെക്‌സ് ഏപ്രില്‍ 30 ന് യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു.

അതേസമയം പാപ്പരത്ത ഫയലിംഗ് അമേരിക്കയ്ക്ക് പുറത്തുള്ള സേവനങ്ങളെ ബാധിക്കില്ലെന്ന് ബിട്രെക്‌സ് ഗ്ലോബല്‍ അറിയിച്ചിട്ടുണ്ട്. ലിച്ചെന്‍സ്‌റ്റൈന്‍ ആസ്ഥാനമായാണ് കമ്പനി നോണ്‍-യുഎസ്. പ്രവര്‍ത്തനങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഡെലവെയര്‍ കോടതിയിലെ വില്‍മിംഗ്ടണില്‍ സമര്‍പ്പിച്ച പാപ്പരത്ത ഹര്‍ജി പ്രകാരം ബിട്രെക്‌സിന്റെ ആസ്തിയും ബാധ്യതകളും 500 മില്യണ്‍ ഡോളറിനും ഒരു ബില്യണ്‍ ഡോളറിനും ഇടയിലാണ്.

ഏപ്രില്‍ 30 ന് മുമ്പ് ഫണ്ട് പിന്‍വലിക്കാത്ത യുഎസ് ഉപഭോക്താക്കളുടെ ക്രിപ്‌റ്റോ ആസ്തികള്‍ ഇപ്പോഴും കൈവശമുണ്ടെന്ന് ബിട്രെക്‌സ് പറഞ്ഞു. ആസ്തികള്‍ ‘സുരക്ഷിതവും സുരക്ഷിതവുമാണ്’. ഉപഭോക്തൃ അക്കൗണ്ടുകള്‍ പരിമിതമായി വീണ്ടും തുറക്കുന്നതിന് പാപ്പരത്ത കോടതിയോട് ആവശ്യപ്പെടാന്‍ ഉദ്ദേശിക്കുന്നതായി ബിട്രെക്‌സ് പറയുന്നു.

ക്രിപ്‌റ്റോ വ്യവസായത്തിലെ നിരവധി കമ്പനികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പാപ്പരത്തത്തിലേക്ക് കൂപ്പുകുത്തി. ആസ്തി വിലയിലെ ഇടിവ്, പുതുക്കിയ റെഗുലേറ്ററി പരിശോധന എന്നിവയാണ് കാരണം.

X
Top