ആഗോള ചിപ്പ് നിർമ്മാണ ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ സ്വപ്നത്തിന് 1.27 ലക്ഷം കോടിയുടെ പദ്ധതിയുമായി കേന്ദ്രംഇന്ത്യയുടെ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; 2 ലക്ഷം കോടിക്ക് തൊട്ടരികിൽ ജിഎസ്ടിരാജ്യത്ത് വാണിജ്യ സിലിണ്ടർ വില കൂട്ടിസമ്പദ്ഘടനയുടെ വളർച്ചയിൽ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; സ്വർണം വാങ്ങുന്നത് നിയന്ത്രിക്കണമെന്നും വിവാഹം വിദേശത്ത് നടത്തരുതെന്നും ആഹ്വാനംഇന്ത്യയിലേക്കുള്ള പഴം, പച്ചക്കറി ഇറക്കുമതിയിൽ വൻ വർധന; അമേരിക്ക മുന്നിൽ, ചൈനയുടെ വിഹിതം കുറഞ്ഞു

ഇപിഎഫ് ഇൻഷുറൻസിൽ വരുത്തിയത് 3 ഭേദഗതികൾ

ന്യൂഡൽഹി: ഇപിഎഫ് അംഗങ്ങൾക്കുള്ള ഇഡിഎൽഐ (നിക്ഷേപ ബന്ധിത ഇൻഷുറൻസ്) പദ്ധതിയിലെ പുതിയ മാറ്റങ്ങൾ വഴി, ഓരോ വർഷവും സർവീസിലിരിക്കെ മരണപ്പെടുന്ന 20,000 കേസുകളിലെങ്കിലും കുടുംബങ്ങൾക്ക് സഹായമാകുമെന്ന ഇപിഎഫ്ഒ അറിയിച്ചു. മൂന്നു ഭേദഗതികളാണ് വരുത്തിയിരിക്കുന്നത്.

മിനിമം ആനുകൂല്യം: ഒരു വർഷത്തെ തുടർച്ചയായ സേവനം പൂർത്തിയാക്കുന്നതിനു മുൻപ് അംഗം മരണപ്പെടുന്ന സാഹചര്യങ്ങളിൽ 50,000 രൂപയുടെ മിനിമം ഇൻഷുറൻസ് ആനുകൂല്യം കുടുംബത്തിനു ലഭ്യമാക്കും.

ഈ കുറഞ്ഞ കാലയളവിൽ നൽകിയ തുച്ഛമായ വിഹിതത്തിന് ഏറെക്കുറെ തത്തുല്യമായ തുകയാണ് നിലവിൽ ഇത്തരം കേസുകളിൽ കിട്ടിയിരുന്നത്.

6 മാസത്തിനുള്ളിലെ മരണം: ഇഡിഎൽഐ സ്കീമിലെ അവസാന വിഹിതമടച്ച് ശേഷമുള്ള 6 മാസത്തിനുള്ളിൽ മരണം സംഭവിച്ചാലും ഇനി ഇൻഷുറൻസ് ആനുകൂല്യം ലഭ്യമാകും. മുൻപ് ഇത് ലഭ്യമായിരുന്നില്ല.

ഇടവേള 2 മാസം വരെ: രണ്ടു സ്ഥാപനങ്ങളിലെ തൊഴിലുകൾക്കിടയിലുള്ള ചെറുഇടവേളകൾ മൂലം ഇഡിഎൽഐയുടെ പൂർണ ആനുകൂല്യം ലഭിക്കുന്നതിന് തടസ്സമുണ്ടായിരുന്നു.

ഇനി മുതൽ 2 മാസം വരെയുള്ള ഇടവേളകളും ആനുകൂല്യം ലഭിക്കാ‍ൻ തടസ്സമാകില്ല.

X
Top