ഇന്ധനവില 12 രൂപ വരെ കൂടിയേക്കും; കനത്ത നഷ്ടത്തിലെന്ന് കമ്പനികള്‍സാമ്പത്തിക ആഘാതം ചെറുക്കാൻ നീക്കം; ആർബിഐ വിറ്റഴിച്ചത് 1.14 ലക്ഷം കോടി രൂപ മൂല്യമുള്ള സ്വർണംഏപ്രിലിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ കുറവ്യുഎസ് – ഇറാൻ യുദ്ധം: ഇന്ത്യയുടെ ധനകമ്മി ഇരട്ടിയായിഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 8.46 ബില്യൺ യുഎസ് ഡോളറിലെത്തി

സാമ്പത്തിക ആഘാതം ചെറുക്കാൻ നീക്കം; ആർബിഐ വിറ്റഴിച്ചത് 1.14 ലക്ഷം കോടി രൂപ മൂല്യമുള്ള സ്വർണം

മുംബൈ: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്നുണ്ടായ സാമ്പത്തിക ആഘാതത്തിൽനിന്ന് വിദേശനാണ്യ ശേഖരത്തെ രക്ഷിക്കാൻ ആർ.ബി.ഐ വിറ്റഴിച്ചത് 1.14 ലക്ഷം കോടി രൂപ (12 ബില്യൺ ഡോളർ) മൂല്യമുള്ള സ്വർണം. ബ്ലൂംബെർഗ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ക്രൂഡ് ഓയിൽ വിലവർധന, രൂപയുടെ മൂല്യത്തകർച്ച, വിദേശ നിക്ഷേപം പിൻവലിക്കൽ എന്നിവ സമ്പദ്‌വ്യവസ്ഥക്ക് വെല്ലുവിളി സൃഷ്ടിച്ച സാഹചര്യത്തിലായിരുന്നു റിസർവ് ബാങ്കിന്റെ ഇടപെടൽ. വിദേശ ബാങ്കുകളിൽ സൂക്ഷിച്ചിട്ടുള്ള സ്വർണം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.

സ്വർണ ശേഖരം കുറയുന്നു
മേയ് 22-ന് അവസാനിച്ച രണ്ടാഴ്ചയ്ക്കുള്ളിലാണ് ഇത്രയും സ്വർണം റിസർവ് ബാങ്ക് വിറ്റഴിച്ചത്. ഇതേ കാലയളവിൽ വിദേശ കറൻസി ആസ്തികളിൽ 7.5 ബില്യൺ ഡോളറിന്റെ വർധനവുണ്ടായെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

സ്വർണത്തിന്റെ ഇറക്കുമതി തീരുവ കൂട്ടിയിട്ടും ആർബിഐയുടെ സ്വർണശേഖരത്തിന്റെ മൂല്യത്തിൽ കുറവുണ്ടായത് വിൽപന നടന്നുവെന്നതിന്റെ സൂചനയാണ്. സാധാരണഗതിയിൽ ഇറക്കുമതി തീരുവ വർധിക്കുമ്പോൾ ശേഖരത്തിലുള്ള സ്വർണത്തിന്റെ മൂല്യം വർധിക്കാറുണ്ട്.
കറന്റ് അക്കൗണ്ട് കമ്മി കൂടുന്ന സാഹചര്യത്തിൽ രൂപയെ സ്ഥിരപ്പെടുത്തുന്നതിന് ആവശ്യമായ വിദേശനാണ്യ വിനിമയ വിപണിയിൽ പെട്ടെന്ന് ഇടപെടാൻ സഹായിക്കുന്ന ആസ്തികൾ കൈവശം വയ്ക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിൽ.

പശ്ചിമേഷ്യൻ സംഘർഷം: പ്രത്യാഘാതങ്ങൾ
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രൂഡ് ഓയിൽ ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് പശ്ചിമേഷ്യയിലെ സംഘർഷം കനത്ത സമ്മർദമാണുണ്ടാക്കുന്നത്.
ഇറാൻ സംഘർഷവും ഹോർമുസ് കടലിടുക്കിലെ തടസ്സവും ഇന്ധനവില ഉയരാൻ കാരണമായി.
വിദേശികൾ വിപണിയിൽനിന്ന് വിറ്റൊഴിയുന്നതും ക്രൂഡ് ഓയിൽ വിലക്കയറ്റവും രൂപയുടെ മൂല്യത്തെ ബാധിച്ചു. മെയ് 20-ന് രൂപ എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി. ജൂൺ രണ്ടിലെ കണക്കനുസരിച്ച് ഡോളറിനെതിരെ 95.17 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം നടക്കുന്നത്.

യുക്രെയിൻ യുദ്ധത്തെത്തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യൻ കരുതൽ ശേഖരം മരവിപ്പിച്ചത് വിദേശത്ത് ആസ്തികൾ സൂക്ഷിക്കുന്നതിലെ സുരക്ഷാ ആശങ്കകൾ വർധിപ്പിച്ചു. ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റ്‌സ് എന്നിവയിലാണ് ഇന്ത്യയുടെ ഭൂരിഭാഗം വിദേശ സ്വർണശേഖരവും ഉള്ളത്.

സ്വർണ ശേഖരം
കാലയളവ് – ഇന്ത്യയിൽ സൂക്ഷിച്ചിട്ടുളള സ്വർണ ശേഖരം(%)
ആറ് മാസം മുമ്പ് – 66%
2026 മാർച്ച് അവസാനം – 77%*
*മാർച്ച് അവസാനത്തെ കണക്കനുസരിച്ച് ആർബിഐയുടെ പക്കൽ 880.52 മെട്രിക് ടൺ സ്വർണമുണ്ട്.

രൂപയെ രക്ഷിക്കാൻ
രൂപയുടെ മൂല്യം ഇടിയുന്നത് തടയാൻ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിൽ വിവിധ നടപടികൾ പരിഗണിക്കുന്നുണ്ട്.

വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനായി പലിശ നിരക്കുകൾ ഉയർത്താനുള്ള സാധ്യത.
വിദേശ നിക്ഷേപകരിൽ നിന്ന് കൂടുതൽ ഡോളർ ഒഴുക്ക് ഉറപ്പാക്കാനുള്ള ശ്രമങ്ങൾ.
വിലപിടിപ്പുള്ള ലോഹങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടിയും ഇന്ധനവില ഉയർത്തിയും വിദേശനാണ്യം പുറത്തേക്ക് പോകുന്നത് കുറയ്ക്കാനുള്ള ശ്രമം എന്നിവയാണവ.

X
Top