ഇന്ത്യ- ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രാബല്യത്തിൽഇന്ധനവില 12 രൂപ വരെ കൂടിയേക്കും; കനത്ത നഷ്ടത്തിലെന്ന് കമ്പനികള്‍സാമ്പത്തിക ആഘാതം ചെറുക്കാൻ നീക്കം; ആർബിഐ വിറ്റഴിച്ചത് 1.14 ലക്ഷം കോടി രൂപ മൂല്യമുള്ള സ്വർണംഏപ്രിലിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ കുറവ്യുഎസ് – ഇറാൻ യുദ്ധം: ഇന്ത്യയുടെ ധനകമ്മി ഇരട്ടിയായി

ഉത്തർപ്രദേശും മഹാരാഷ്ട്രയും വീണ്ടും 12,000 കോടി കടമെടുക്കുന്നു

ന്യൂഡൽഹി: ഉത്തർപ്രദേശ്, മഹാരാഷ്ട്ര സർക്കാരുകൾ കടപ്പത്രത്തിലൂടെ 12,000 കോടി വീതം വീണ്ടും കടമെടുക്കുന്നു. വ്യാഴാഴ്ചയാണ് ഇരു സംസ്ഥാനങ്ങളും 24,000 കോടി കടമെടുക്കുക. ഇത് സംബന്ധിച്ച അറിയിപ്പ് ആർ.ബി.ഐ. പുറത്തിറക്കി.

കടപ്പത്ര വിൽപ്പനയിലൂടെ ഉത്തർപ്രദേശ് ചൊവ്വാഴ്ച 8,000 കോടി രൂപയും മഹാരാഷ്ട്ര 6,000 കോടി രൂപയും കടമെടുത്തിരുന്നു. ഇതിനുപുറമെയാണ് ഇരു സംസ്ഥാനങ്ങളും 12,000 കോടി വീതം കടമെടുക്കാൻ പോകുന്നത്.

സാധാരണ ചൊവ്വാഴ്ച ദിവസങ്ങളിലാണ് സംസ്ഥാനങ്ങളുടെ കടപ്പത്ര വിൽപ്പന. കേരളം ഉള്പ്പെടെയുള്ള 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ചേര്ന്ന് കടപ്പത്ര ലേലത്തിലൂടെ കഴിഞ്ഞ ദിവസം 50,206 കോടി രൂപ കടമെടുത്തിരുന്നു.

കേരളം എടുത്തത് 3742 കോടി രൂപയാണ്. ഒരാഴ്ചയിൽ ഇത്രയും തുക കടപ്പത്രങ്ങള് വഴി കേന്ദ്ര സര്ക്കാരോ സംസ്ഥാന സര്ക്കാരോ സമാഹരിക്കുന്നത് ഇത് ആദ്യമായാണ്.

അധിക കടമെടുപ്പിന് അനുമതി നൽകണമെന്ന കേരളത്തിന്റെ ഹർജിയിൽ സുപ്രീം കോടതി വ്യാഴാഴ്ച വാദം കേൾക്കും.

X
Top