വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

ഇന്ത്യയിലെ ജനസംഖ്യ 2036-ൽ 152.2 കോടിയാകുമെന്ന് പഠനം

ന്യൂഡൽഹി: ഇന്ത്യയിലെ(India) ജനസംഖ്യ(Population) 2036-ഓടെ 152.2 കോടിയാകുമെന്നും ജനസംഖ്യയിൽ സ്ത്രീകളുടെ(Women) എണ്ണത്തിൽ നേരിയ വർധനയുണ്ടാകുമെന്നും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ വിമൻ ആൻഡ് മെൻ ഇൻ ഇന്ത്യ 2023 റിപ്പോർട്ട്.

സ്ത്രീകൾ 2011-ൽ 48.5 ശതമാനമായിരുന്നത് 48.8 ശതമാനമായി വർധിക്കും. രാജ്യത്തെ പൊതുതിരഞ്ഞെടുപ്പിൽ സ്ത്രീപങ്കാളിത്തം വർധിച്ചുവരുന്നതായും സ്റ്റാർട്ടപ്പ് സംവിധാനത്തിൽ സ്ത്രീസംരംഭകർ വർധിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

2011നെക്കാൾ 2036ൽ

  • 15 വയസ്സിൽ താഴെയുള്ളവർ കുറയും. പ്രത്യുത്‌പാദനക്ഷമത കുറയുന്നതിന്റെ പശ്ചാത്തലത്തിലാണിത്
  • 60 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ എണ്ണം കുറയും
  • ജനസംഖ്യ കൂടുതൽ സ്ത്രീകേന്ദ്രിതമാകും
  • 943-ൽനിന്ന് 952 ആയി സ്ത്രീ-പുരുഷ അനുപാതം വർധിക്കും

ശിശുമരണനിരക്ക് കുറയും
തൊഴിൽമേഖലയിൽ 15 വയസ്സിനു മുകളിലുള്ളവരുടെ പങ്കാളിത്തമേറും
തൊഴിൽമേഖലയിൽ 15 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം 2017-18 മുതൽ വർധിക്കുന്നു.

2017-18 മുതൽ 2022-23 വരെയുള്ള കാലയളവിൽ പുരുഷന്മാരുടെ തൊഴിൽപങ്കാളിത്തനിരക്ക് 75.8-ൽനിന്ന് 78.5 ആയി വർധിച്ചു. സ്ത്രീകളുടെ തൊഴിൽപങ്കാളിത്ത നിരക്കാകട്ടെ 23.3-ൽനിന്ന് 37 ആയും വർധിച്ചു.

തിരഞ്ഞെടുപ്പിൽ സ്ത്രീവോട്ടർമാരുടെ പങ്കാളിത്തവും കൂടി. 1999 വരെയുള്ള പൊതുതിരഞ്ഞെടുപ്പിൽ സ്ത്രീവോട്ടർമാരുടെ പങ്കാളിത്തം 60 ശതമാനമായിരുന്നു. 2019-ൽ 67.2 ശതമാനമായി വർധിച്ചു.

2016 മുതൽ 2023 വരെ 1,17,254 സ്റ്റാർട്ടപ്പുകൾ ആരംഭിച്ചു. ഇതിൽ 55,816 സ്റ്റാർട്ടപ്പുകളുടെ നേതൃത്വം സ്ത്രീകൾക്കാണ്.

ശിശുമരണനിരക്ക് തോത് കേരളത്തിൽ കുറവ്
ശിശുമരണനിരക്ക് തോത് മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കുറവ്. 2020-ൽ കേരളത്തിൽ ഗ്രാമ, നഗര ഭേദമെന്യേ ശിശുമരണനിരക്കിന്റെ തോത് ശരാശരി ആറുശതമാനമാണ്. ഗ്രാമീണമേഖലയിൽ നാലും നഗരമേഖലയിൽ ഒമ്പതും.

കൂടുതൽ മധ്യപ്രദേശിലാണ് -43 ശതമാനം. ഉത്തർപ്രദേശിലും ഛത്തിസ്ഗഢിലും 38 ശതമാനമാണ്. അസമും ഒഡിഷയുമാണ് മൂന്നാമത് -36 ശതമാനം.

X
Top