രാജ്യത്തെ സോളാർ മേഖലയ്ക്ക് വൻ ആശ്വാസം; പുനരുപയോഗ ഊർജ പദ്ധതികൾക്ക് കാലാവധി നീട്ടി നൽകി കേന്ദ്ര സർക്കാർആഴക്കടൽ മത്സ്യബന്ധന മേഖലയ്ക്ക് പുതിയ വാതില്‍ തുറക്കുന്നു; പരിഷ്‌കാരങ്ങൾ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചുമ്യൂച്വൽ ഫണ്ടിൽ റെക്കോഡ് മുന്നേറ്റവുമായി ഇന്ത്യ; ആഗോള ശരാശരിയേക്കാൾ ഇരട്ടി വേഗംകെനിയയിലേക്കുള്ള പെട്രോളിയം കയറ്റുമതിയിൽ സൗദിയെയും യുഎഇയെയും മറികടന്ന് ഇന്ത്യഇന്ത്യ-റഷ്യ വ്യാപാരം കുതിച്ചുയരുന്നു; ലക്ഷ്യം 100 ബില്യണ്‍ ഡോളര്‍

ഉയര്‍ന്ന നിരക്കില്‍ കടമെടുത്ത് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍

മുംബൈ: വിവിധ സംസ്ഥാനങ്ങളുടെ കടമെടുപ്പ് ചെലവില് മൂന്നാമത്തെ ആഴ്ചയും വര്ധനവുണ്ടായി. ശരാശരി വായ്പാ നിരക്ക് 12 ബേസിസ് പോയന്റ് ഉയര്ന്ന് 7.77ശതമാനത്തിലെത്തി.

കടപ്പത്ര ലേലത്തിലൂടെ കേരളം ഉള്പ്പടെയുള്ള 10 സംസ്ഥാനങ്ങള് 19,500 കോടി രൂപയാണ് തിങ്കളാഴ്ച സമാഹരിച്ചത്. യുഎസ് ട്രഷറി ആദായത്തിലെ കുതിപ്പും റിപ്പോ നിരക്ക് ആര്ബിഐ 0.50ശതമാനം കൂട്ടിയതുമാണ് ആദായത്തില് പെട്ടെന്നുണ്ടായ വര്ധനവിന് പിന്നില്. ഒരുമാസം മുമ്പ് 7.46 ശതമാനമായിരുന്നു നിരക്ക്.

തിങ്കളാഴ്ച നടന്ന വില്പനയില് ദീര്ഘകാലയളവിലെ വായ്പയായി 6,600 കോടി രൂപയാണ് സംസ്ഥാനങ്ങള് സമാഹരിച്ചത്. 6,600 കോടി രൂപ പത്തുവര്ഷത്തെ കാലയളവിലുമാണ് കടമെടുത്തത്.

25 വര്ഷക്കാലയളവിലെ വായ്പയായി കേരളത്തിന് ലഭിച്ചത് 400 കോടി രൂപയാണ്. എട്ടുവര്ഷ കാലയളവില് മഹാരാഷ്ട്ര 4,000 കോടി രൂപയും സമാഹരിച്ചു. 7.7ശതമാനമാണ് ഈയനത്തിലുള്ള വായ്പാ ചെലവ്.

X
Top