വീണ്ടും കടമെടുക്കാൻ കേരളംനാട്ടിലേക്ക് പണമയക്കുന്നതിന് പ്രവാസികൾക്ക് 5% ടാക്സ് ഏർപ്പെടുത്തി അമേരിക്കഓപ്പറേഷൻ സിന്ദൂറിന്‌ പിന്നാലെ പ്രതിരോധ ബജറ്റ് ഉയർത്താനൊരുങ്ങി ഇന്ത്യഇന്ത്യയുടെ കയറ്റുമതി 9 ശതമാനം ഉയർന്നുതൊഴിലില്ലായ്മ കൂടുതല്‍ പുരുഷന്‍മാര്‍ക്കിടയില്‍; തൊഴിലെടുക്കുന്നവര്‍ കൂടുതല്‍ ഗ്രാമങ്ങളില്‍

ചില്ലറ നിക്ഷേപകര്‍ വില കുറഞ്ഞ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നു

നുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഗണ്യമായ തോതില്‍ വില്‍പ്പന നടത്തിയപ്പോള്‍ ചില്ലറ നിക്ഷേപകര്‍ ശക്തമായ ഇടിവ്‌ നേരിട്ട ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികള്‍ കൂടുതലായി വാങ്ങുകയാണ്‌ ചെയ്‌തത്‌.

വിപണിയിലെ തിരുത്തല്‍ ചെറുകിട നിക്ഷേപകര്‍ കൈവശം വെക്കുന്ന മിക്ക ഓഹരികളിലും കുത്തനെയുള്ള ഇടിവിനാണ്‌ വഴിവെച്ചത്‌.

അതേ സമയം ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ ശക്തമായ ഇടിവിന്‌ വിധേയമായ ഓഹരികള്‍ വീണ്ടും വാങ്ങാന്‍ ചെറുകിട നിക്ഷേപകര്‍ താല്‍പ്പര്യം കാട്ടി. ഉദാഹരണത്തിന്‌ സെന്‍ട്രല്‍ ഡെപ്പോസിറ്ററി സര്‍വീസസി (സിഡിഎസ്‌എല്‍) ലെ ചെറുകിട നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ 51.4 ശതമാനമായി ഉയര്‍ന്നു.

ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ ഇത്‌ 42.3 ശതമാനമായിരുന്നു. ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ 22.4 ശതമാനം ഉയര്‍ന്ന സിഡിഎസ്‌എല്‍ ഓഹരി വില ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ 31 ശതമാനമാണ്‌ ഇടിഞ്ഞത്‌.

2024 ജനുവരി-സെപ്‌റ്റംബര്‍ കാലയളവില്‍ ശക്തമായ മുന്നേറ്റം നടത്തിയ ഓഹരികളിലാണ്‌ ചെറുകിട നിക്ഷേപകര്‍ ഇപ്പോഴും നിക്ഷേപം നടത്തുന്നത്‌. ഇവയിലുണ്ടായ തിരുത്തല്‍ വാങ്ങാനുള്ള അവസരമായി ചെറുകിട നിക്ഷേപകര്‍ വിനിയോഗിച്ചു.

അതേ സമയം മൊത്തം ലിസ്റ്റഡ്‌ കമ്പനികളിലെയും ചെറുകിട നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം കുറയുകയാണ്‌ ചെയ്‌തത്‌. ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ 9.99 ശതമാനമായിരുന്ന ചെറുകിട നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ 9.67 ശതമാനമായി കുറഞ്ഞു.

ടിറ്റാഗഡ്‌ റെയില്‍, ഓല ഇലക്‌ട്രിക്‌, കാംസ്‌, പിവിആര്‍ ഇനോക്‌സ്‌, ഡാറ്റാ പാറ്റേണ്‍സ്‌ തുടങ്ങിയ കമ്പനികളിലെ ചെറുകിട നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം ഗണ്യമായി തോതില്‍ ഉയര്‍ന്നു.

X
Top