വിമാന ഇന്ധനവിലയിൽ 5.46 ശതമാനം വർധന; ആകാശയാത്രയ്ക്ക് ചെലവ് കൂടുംനാളികേര ഉൽപന്ന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം; കരുത്തായി യുഎഇയും ഒമാനും ഓസ്ട്രേലിയയുംചരിത്ര റെക്കോർഡ് ഭേദിച്ച് യുപിഐ ഇടപാടുകൾ; ഓഗസ്റ്റിൽ നടന്നത് 29.82 ലക്ഷം കോടിയുടെ ഇടപാടുകൾ, പ്രതിദിനം 79 കോടിയിലധികം പണമിടപാടുകൾനിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ചതുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചു

മണിക്കൂറിന് 50 രൂപ; കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ‘റെന്റ് എ ബൈക്ക്’ സേവനം തുടങ്ങി

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന റെന്റ് എ ബൈക്ക് സേവനം ആരംഭിച്ചു. സംസ്ഥാനത്ത് റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള യാത്രാ സൗകര്യ മെച്ചപ്പെടുത്തൽ പദ്ധതിയുടെ ഭാഗമായി പാലക്കാട് ഡിവിഷനിൽ മംഗളൂരും തിരൂരും കഴിഞ്ഞാണ് ഈ സേവനം കോഴിക്കോട് സ്റ്റേഷനിലും ലഭ്യമാകുന്നത്. സ്റ്റേഷനിൽ നിലവിൽ 30 ഏഥർ ഇലക്ട്രിക് സ്കൂട്ടറുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ എട്ട് സ്കൂട്ടറുകളാണ് സർവീസിലുളളത്.

ഒരു മണിക്കൂറിന് 50 രൂപ, 12 മണിക്കൂറിന് 500 രൂപ, ഒരു ദിവസത്തേക്ക് 750 രൂപ എന്നിങ്ങനെയാണ് വാടക. സ്റ്റേഷൻ മാനേജർ സി കെ ഹരീഷ് ഇലക്ട്രിക് സ്കൂട്ടർ ഓടിച്ച് സേവനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. നാലാം പ്ലാറ്റ്‌ഫോമിലാണ് ടൂവീലറുകൾ പാർക് ചെയ്യുന്നത്. പെരിന്തൽമണ്ണ എഫ്ജെ ബിസിനസ് ആൻഡ് ഇന്നൊവേഷൻസാണ് സേവനം നടത്തുന്നത്. പ്ലാറ്റ്‌ഫോമിനോട് ചേർന്നാണ് ഓഫിസും പാർക്കിം​ഗ് ഷെഡും ഒരുക്കിയിരിക്കുന്നത്. സേവനം പ്രയോജനപ്പെടുത്തുന്നവർ ആധാറും കുറഞ്ഞത് രണ്ട് വർഷം മുൻപെടുത്ത ഡ്രൈവിം​ഗ് ലൈസൻസിന്റെ ഒറിജിനലും ഹാജരാക്കണം. 1000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി ഈടാക്കും. വാഹനം തിരികെ ഏല്പിക്കുമ്പോൾ തുക മടക്കി നൽകും.

റെയിൽവെ അനുവദിച്ചിട്ടുള്ള നിരക്കുകൾ മാത്രമേ ഈടാക്കുവെന്നും അധികൃതർ അറിയിച്ചു. വണ്ടി ഉപയോഗിച്ച് ഉണ്ടാകുന്ന നിയമ ലംഘനങ്ങൾക്കുള്ള ഉത്തരവാദിത്വം മുഴുവൻ ഉപയോക്താവിനായിരിക്കും. അപകടമുണ്ടായാൽ ഇൻഷുറൻസ് തുക ലഭിക്കുന്നതുവരെ ദിവസ വാടക നൽകേണ്ടതുമുണ്ട്. എല്ലാ വാഹനങ്ങൾക്കും ഫുൾ കവർ ഇൻഷുറൻസ് ആണ്. വാഹനം ഫുൾ ചാർജോടെയാണ് കൈമാറുന്നത്. ഷെഡിൽ ചാർജിം​ഗ് സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. യാത്രയ്ക്കിടെ ചാർജ് ചെയ്യേണ്ടി വരുന്ന ചെലവ് ഉപയോക്താവാണ് വഹിക്കേണ്ടത്. 24 മണിക്കൂർ വാടകയ്ക്ക് എടുക്കുന്നവർക്ക് ചാർജറും നൽകും. 130 കിലോ മീറ്റർ വരെ യാത്രയ്‌ക്ക് സാധാരണയായി വീണ്ടും ചാർജ് ആവശ്യമില്ല. ഒരു ഹെൽമെറ്റ് സൗജന്യമായി നൽകും. രണ്ടാമത്തേത് ആവശ്യമെങ്കിൽ 50 രൂപ അധികമായി ഈടാക്കും. ദീർഘകാല വാടകയ്ക്കും സൗകര്യമുണ്ട്.

X
Top