2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ ദീർഘായുസ്സ് മാത്രം പോരാ; സാമ്പത്തിക സുരക്ഷയും വേണംഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനത്തിൽ 5.1% വർദ്ധനവ്; ഖനന മേഖലയിൽ തളർച്ചരാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ

ആർബിഐ ധനനയ പ്രഖ്യാപനം ഇന്ന്

ന്യൂഡൽഹി: സാമ്പത്തീക ലോകം സൂക്ഷ്മമായി നിരീക്ഷിക്കുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) ദ്വിമാസ ധനനയം ഇന്ന് പ്രഖ്യാപിക്കും. രാവിലെ ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ വാർത്താസമ്മേളനത്തിലാകും പ്രഖ്യാപനം.

ബുധനാഴ്ച ആരംഭിച്ച മൂന്ന് ദിവസത്തെ ദ്വൈമാസ പണനയ സമിതി (എംപിസി) യോഗത്തിന്റെ തീരുമാനങ്ങൾ സാമ്പത്തിക വിപണി പങ്കാളികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

സമിതിയുടെ ഈ മീറ്റിംഗിൽ, പലിശ നിരക്ക്, പണ വിതരണം, പണപ്പെരുപ്പ വീക്ഷണം, മാക്രോ ഇക്കണോമിക് ട്രെൻഡുകൾ എന്നിവയുൾപ്പെടെ വിവിധ സാമ്പത്തിക സൂചകങ്ങളിൽ സെൻട്രൽ ബാങ്ക് ചർച്ച നടത്തിയിട്ടുണ്ട്.

എസ്‌ബി‌ഐ റിസർച്ച് റിപ്പോർട്ട് അനുസരിച്ച്, ആർ‌ബി‌ഐ നിലവിലെ കീ റിപ്പോ നിരക്ക് 6.50 ശതമാനമായി നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. എസ്ബിഐ റിസർച്ചിലെ ഗ്രൂപ്പ് ചീഫ് ഇക്കണോമിക് അഡൈ്വസർ സൗമ്യ കാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോർട്ട്, പണപ്പെരുപ്പം കുറഞ്ഞുവരുന്നതിനാൽ പലിശനിരക്കിൽ ദീർഘകാല താൽക്കാലിക വിരാമം നിർദേശിക്കുന്നു.

ഏപ്രിൽ, ജൂൺ, ഓഗസ്റ്റ് മാസങ്ങളിലെ അവസാന മൂന്ന് മീറ്റിംഗുകളിലും ആർബിഐ റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തി. ആർബിഐ മറ്റ് ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്.

X
Top