ദീർഘായുസ്സ് മാത്രം പോരാ; സാമ്പത്തിക സുരക്ഷയും വേണംഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനത്തിൽ 5.1% വർദ്ധനവ്; ഖനന മേഖലയിൽ തളർച്ചരാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കും

മെമു, എക്സ്പ്രസ് വണ്ടികളില് കുറഞ്ഞനിരക്ക് 10 രൂപയാക്കുന്നു

കണ്ണൂര്: കേരളത്തിലെ മെമു, എക്സ്പ്രസ് വണ്ടികളില് (പഴയ പാസഞ്ചര്) കുറഞ്ഞനിരക്ക് 10 രൂപയാക്കുന്നു. കോവിഡ് ലോക്ഡൗണിന് മുമ്പുള്ള നിരക്കാണിത്. നിലവില് 30 രൂപയാണ്. ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥര്ക്ക് നിര്ദേശം വന്നു. ഏതൊക്കെ വണ്ടികളിലാണെന്ന പട്ടിക വന്നിട്ടില്ല.

കമേഴ്സ്യല് വിഭാഗം കംപ്യൂട്ടര് സംവിധാനത്തില് ചുരുങ്ങിയ നിരക്ക് 10 രൂപയായി. റെയില്വേയുടെ യു.ടി.എസ്. ആപ്പില് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള് ‘ഓര്ഡിനറി’വിഭാഗം എന്ന ഓപ്ഷൻ വന്നു.

ഇതില് കണ്ണൂരില് നിന്ന് തലശ്ശേരിയിലേക്കുള്ള നിരക്ക് 10 രൂപയാണ്. ബെംഗളൂരു, മൈസൂരു ഉള്പ്പെടെയുള്ള സൗത്ത് വെസ്റ്റേണ് റെയില്വേയിയിൽ കോവിഡിനു മുമ്പുള്ള പഴയ നിരക്ക് നേരത്തേ നടപ്പാക്കിയിട്ടുണ്ട്.

10 രൂപയ്ക്ക് 45-കിലോമീറ്റര് സഞ്ചരിക്കാം. അടുത്ത 25-കിലോമീറ്ററില് അഞ്ചുരൂപ വര്ധിക്കും. നിലവില് 10 കിലോമീറ്റര് യാത്ര ചെയ്യാന് 30 രൂപ നല്കണം. ബസില് ഇത് 18 രൂപയാണ്.

200 കിലോമീറ്ററില് കൂടുതല് യാത്ര ചെയ്യുന്ന കേരളത്തിലെ 11 പാസഞ്ചര് വണ്ടികള് ഇപ്പോൾ എക്സ്പ്രസാണ്. 12 മെമു തീവണ്ടികളാണുള്ളത്.

X
Top