റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

രണ്ട് വര്‍ഷത്തില്‍ 30,000 ഇന്ത്യന്‍ ടെക് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായി

ബെംഗളൂരൂ: ടെക് മേഖലയില്‍ കഴിഞ്ഞ 2 വര്‍ഷത്തില്‍ രാജ്യത്ത് തൊഴില്‍ നഷ്ടപ്പെട്ടത് ഏതാണ്ട് 30,000 പേര്‍ക്ക്. 2600 പേരെ പിരിച്ചുവിട്ട ഓലയാണ് ജീവനക്കാരുടെ എണ്ണം കുറച്ച പ്രമുഖ കമ്പനി. 2020 മെയില്‍ 1400 പേരെ അഥവാ 35 ശതമാനം തൊഴില്‍ ശക്തി ഒഴിവാക്കിയ കമ്പനി ഈയിടെ 200 ജീവനക്കാര്‍ക്ക് കൂടി യാത്രയയപ്പ് നല്‍കി.

എഡ്-ടെക് സ്ഥാപനമായ ബൈജൂസ് 2500 ജീവനക്കാരെയാണ് തെറിപ്പിച്ചത്. 2020 മെയില്‍ 1100 പേരും പിന്നീട് 350 പേരും സ്വിഗ്ഗി വിട്ടപ്പോള്‍ മറ്റൊരു എഡ്-ടെക് സ്ഥാപനമായ വൈറ്റ്ഹാറ്റ് ജെആറില്‍ 2100 പേരാണ് രാജിവയ്ക്കാന്‍ നിര്‍ബന്ധിതരായത്. ഗൗരവ് മുഞ്ജലിന്റെ അണ്‍അക്കാദമി 1500 പേര്‍ക്കും നോട്ടീസ്‌ നല്‍കി.

ആഗോളതലത്തില്‍ 1000 ജീവനക്കാരെ പിരിച്ചുവിടാന്‍ ആമസോണ്‍ ഈയിടെ തയ്യാറായിരുന്നു. ഇന്ത്യയില്‍ ഇതിനോടകം 1000 പേര്‍ക്ക് ആമസോണ് ജോലി നഷ്ടമായി. വേദാന്തു,ക്യൂര്‍ഫിറ്റ്,മെയ്ക്ക്‌മൈട്രിപ്, മീഷോ എന്നിവ യഥാക്രമം 1100,920,700,650 ജീവനക്കാരെ പിരിച്ചുവിട്ടു. സൊമാറ്റോ 620 ജോലികള്‍ വെട്ടിക്കുറച്ചപ്പോള്‍ യൂബറും ഉഡാനും യഥാക്രമം 600,530 പേരേയാണ് ഒഴിവാക്കിയത്.

ലേഓഫ് ഡോട്ട് എഫ് വൈഐ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് കണക്കുകള്‍ പുറത്തുവിട്ടത്. കോവിഡാനന്തരം സംഭവിച്ച തൊഴില്‍ നഷ്ടത്തെക്കുറിച്ച് പഠിക്കുന്ന പ്ലാറ്റ്‌ഫോമാണിത്.

X
Top