വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

എന്‍എസ്‌ഇ എഫ്‌&ഒ കാലാവധി വ്യാഴാഴ്‌ചയിലേക്ക്‌ മാറ്റുന്നു

മുംബൈ: എന്‍എസ്‌ഇയുടെ ഫ്യൂച്ചേഴ്‌സ്‌ & ഓപ്‌ഷന്‍സ്‌ (എഫ്‌&ഒ) കരാറുകളുടെ കാലാവധി കഴിയുന്ന ദിവസം വ്യാഴാഴ്‌ചയില്‍ നിന്ന്‌ ചൊവ്വാഴ്‌ചയിലേക്ക്‌ മാറ്റുന്നു.

സെപ്‌റ്റംബര്‍ ഒന്ന്‌ മുതല്‍ ഇത്‌ നിലവില്‍ വരും. ബിഎസ്‌ഇയുടെ എഫ്‌&ഒ കരാറുകളുടെ കാലാവധി കഴിയുന്ന ദിവസം ചൊവ്വാഴ്‌ചയില്‍ നിന്ന്‌ വ്യാഴാഴ്‌ചയിലേക്കും മാറ്റും. ഇരു എക്‌സ്‌ചേഞ്ചുകളും വ്യത്യസ്‌ത സര്‍ക്കുലറുകളിലായാണ്‌ ഇക്കാര്യം അറിയിച്ചത്‌.

നിലവിലുള്ള എഫ്‌&ഒ കരാറുകളുടെ കാലാവധിയില്‍ മാറ്റമുണ്ടാകില്ല. എന്‍എസ്‌ഇയുടെ പ്രതിവാര കരാറുകളുടെ കാലാവധി കഴിയുന്നത്‌ സെപ്‌റ്റംബര്‍ ഒന്ന്‌ മുതല്‍ ചൊവ്വാഴ്‌ചകളിലായിരിക്കും. പ്രതിമാസ കരാറുകളുടെ കാലാവധി മാസത്തിലെ അവസാനത്തെ ചൊവ്വാഴ്‌ചയായിരിക്കും.

ഓഗസ്റ്റ്‌ 31നോ അതിന്‌ മുമ്പോ കാലാവധി കഴിയുന്ന കരാറുകള്‍ വ്യാഴാഴ്‌ചകളില്‍ തന്നെ അവസാനിക്കും.

നേരത്തെ, കഴിഞ്ഞ ഏപ്രില്‍ നാല്‌ മുതല്‍ നിഫ്‌റ്റി ഫ്യൂച്ചേഴ്‌സ്‌ & ഓപ്‌ഷന്‍സ്‌ കരാറുകളുടെ കാലാവധി കഴിയുന്ന ദിവസം വ്യാഴാഴ്‌ചയില്‍ നിന്ന്‌ തിങ്കളാഴ്‌ചയിലേക്ക്‌ മാറ്റാനുള്ള എന്‍എസ്‌ഇയുടെ നീക്കം സെബിയുടെ ഇടപെടലിനെ തുടര്‍ന്ന്‌ ഉപേക്ഷിക്കേണ്ടി വന്നിരുന്നു.

എല്ലാ ഓഹരി ഡെറിവേറ്റീവ്‌ കരാറുകളുടെയും കാലാവധി കഴിയുന്ന ദിവസം ചൊവ്വാഴ്‌ചയോ വ്യാഴാഴ്‌ചയോ ആയി നിശ്ചയിക്കണമെന്ന സെബിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്‌ എന്‍എസ്‌ഇ തീരുമാനം മാറ്റിയത്‌.

പ്രതിവാര കരാറുകളുടെയും കാലാവധി കഴിയുന്ന ദിവസം ചൊവ്വാഴ്‌ചയോ വ്യാഴാഴ്‌ചയോ ആയി നിശ്ചയിക്കണമെന്നാണ്‌ സെബിയുടെ നിര്‍ദേശം. സാധാരണ ഡെറിവേറ്റീവ്‌ കരാറുകള്‍ ചുരുങ്ങിയത്‌ ഒരു മാസത്തേക്കുള്ളതാണ്‌. എല്ലാ മാസത്തെയും അവസാനത്തെയും ആഴ്‌ചയായിരിക്കും ഈ കരാറുകളുടെ കാലാവധി കഴിയുന്നത്‌. പ്രതിവാര കരാറുകളുടെ കാലയളവ്‌ ചുരുങ്ങിയത്‌ ഒരാഴ്‌ചയായിരിക്കും.

ഏതെങ്കിലും കാറുകളുടെ കാലാവധി കഴിയുന്ന ദിവസത്തിലോ ഇടപാട്‌ തീര്‍ക്കുന്ന ദിവസത്തിലോ മാറ്റം വരുത്തുകയാണെങ്കില്‍ എക്‌സ്‌ചേഞ്ചുകള്‍ സെബിയില്‍ നിന്ന്‌ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്നും നിര്‍ദേശമുണ്ട്‌.

2024 സെപ്‌റ്റംബറില്‍ സെബി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്‌ പ്രകാരം കഴിഞ്ഞ മൂന്ന്‌ സാമ്പത്തിക വര്‍ഷങ്ങളിലായി വ്യക്തികളായ എഫ്‌&ഒ ട്രേഡര്‍മാര്‍ നേരിട്ട നഷ്‌ടം 1.8 ലക്ഷം കോടി രൂപയാണ്‌. ഒരു കോടിയില്‍ പരം വരുന്ന ട്രേഡര്‍മാരില്‍ 93 ശതമാനത്തിനും ശരാശരി രണ്ട്‌ ലക്ഷം രൂപ വീതം നഷ്‌ടം സംഭവിച്ചു.

ഏറ്റവും കൂടുതല്‍ നഷ്‌ടം വരുത്തിവെച്ച നാല്‌ ലക്ഷം ട്രേഡര്‍മാര്‍ക്ക്‌ ശരാശരി 28 ലക്ഷം രൂപയുടെ നഷ്‌ടമാണുണ്ടായത്‌. 2021-22 മുതല്‍ 2023-24 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലാണ്‌ ഈ നഷ്‌ടം സംഭവിച്ചത്‌.

ഇടപാടിനുള്ള ചെലവുകള്‍ തട്ടികിഴിച്ചതിനു ശേഷം ഒരു ലക്ഷം രൂപയിലേറെ ലാഭമുണ്ടാക്കിയ ട്രേഡര്‍മാര്‍ ഒരു ശതമാനം മാത്രമാണ്‌.

X
Top