ഇന്ത്യൻ റിഫൈനറികൾ ഇറാൻ എണ്ണയ്ക്കുള്ള പണം നൽകുന്നത് യുവാൻ വഴിപാചക വാതക പ്രതിസന്ധി: പകരം ഇന്ധനമായി എഥനോൾ ഉപയോഗം പരിഗണിക്കാൻ കേന്ദ്രംകൊച്ചി – തൂത്തുക്കുടി പ്രകൃതിവാതക പൈപ്പ്‍ലൈൻ വരുന്നു; കന്യാകുമാരി വഴി ആകെ ദൂരം 425 കിലോമീറ്റർഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ വന്‍ കുതിച്ചുചാട്ടംടൂറിസം, ഏവിയേഷന്‍ മേഖലയെ കാത്തിരിക്കുന്നത് 18,000 കോടിയുടെ നഷ്ടം

ഒരു മാസത്തിനിടെ സ്വര്‍ണ ഓഹരികള്‍ 25% വരെ ഉയര്‍ന്നു

ഴിഞ്ഞ ഒരു മാസ കാലയളവില്‍ യുഎസ്‌-ഇറാന്‍ യുദ്ധം ഓഹരി വിപണിയെ ചാഞ്ചാട്ടത്തിലേക്ക്‌ നയിച്ചപ്പോഴും സ്വര്‍ണ ഓഹരികള്‍ വേറിട്ട പ്രകടനം കാഴ്‌ച വെച്ചു. സ്വര്‍ണ വില ഉയര്‍ന്നിട്ടും വിവാഹ, ഉത്സവ സീസണിലെ ഉയര്‍ന്ന ഡിമാന്റ്‌ ആണ്‌ ഈ ഓഹരികളുടെ മുന്നേറ്റത്തിന്‌ വഴിയൊരുക്കിയത്‌.

സ്വര്‍ണാഭരണ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കല്യാണ്‍ ജ്വല്ലേഴ്‌സ്‌, ടൈറ്റാന്‍ കമ്പനി, പിസി ജ്വല്ലര്‍, സെന്‍കോ ഗോള്‍ഡ്‌ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 25 ശതമാനം വരെ ഉയര്‍ന്നു. അതേ സമയം ഈ കാലയളവില്‍ നിഫ്‌റ്റി 3.5 ശതമാനം മാത്രമാണ്‌ ഉയര്‍ന്നത്‌.

ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ സ്വര്‍ണാഭരണ വ്യാപാര മേഖലയിലെ ആഭ്യന്തര വില്‍പ്പന മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 32-124 ശതമാനം ഉയര്‍ന്നു.
ഏപ്രില്‍ 19ന്‌ അക്ഷയ തൃതീയ ദിനത്തിലെ വില്‍പ്പന കൂടിയാകുമ്പോള്‍ ഈ മേഖലയിലെ കമ്പനികളുടെ വരുമാനത്തില്‍ ഗണ്യമായ വളര്‍ച്ചയ്‌ക്ക്‌ സാധ്യതയുണ്ട്‌.

സ്വര്‍ണാഭരണ വ്യാപാര മേഖലയിലെ ഏറ്റവും വലിയ ലിസ്റ്റഡ്‌ കമ്പനിയായ ടൈറ്റാന്‍ ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ 45 ശതമാനം വളര്‍ച്ചയാണ്‌ വില്‍പ്പനയില്‍ കൈവരിച്ചത്‌. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ വരുമാനത്തില്‍ 65 ശതമാനം വളര്‍ച്ചയുണ്ടായി.

X
Top