ഹരിത വിപ്ലവത്തിലേക്ക് ഇന്ത്യ; നോര്‍ത്ത് സ്റ്റാര്‍ പദ്ധതിയുമായി യുകെയും ഡെന്മാര്‍ക്കുംരാജ്യത്ത് 18 നഗരങ്ങളിലേക്ക് വാട്ടർ മെട്രോഇന്ത്യയുമാ‌യി നിർണായക പ്രതിരോധ കരാറുകൾക്ക് അമേരിക്കലക്ഷദ്വീപിലേക്ക് ടൂറിസ്റ്റുകളുടെ പ്രവാഹംകേരളത്തിന്റെ കയറ്റുമതി വരുമാനം ഇടിയുന്നു

ഒക്‌ടോബറില്‍ വിപണിയിൽ ഉണ്ടായത്‌ കോവിഡിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവ്‌

മുംബൈ: കോവിഡ്‌ കാലത്ത്‌ വിപണിയിലുണ്ടായ കനത്ത തകര്‍ച്ചയ്‌ക്കു ശേഷം ഏറ്റവും ശക്തമായ ഇടിവ്‌ നേരിടുന്ന മാസമായി ഒക്‌ടോബര്‍ മാറി. 82,000 കോടി രൂപയുടെ വില്‍പ്പനയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഈ മാസം ഇതുവരെ ഇന്ത്യന്‍ വിപണിയില്‍ നടത്തിയത്‌.

ഐപിഒകളിലേക്കും ക്യുഐപികളിലേക്കുമുണ്ടായ പണപ്രവാഹം ദ്വിതീയ വിപണിയിലെ വില്‍പ്പന സമ്മര്‍ദത്തിന്‌ ആക്കം കൂട്ടി. ഇതിന്‌ മുമ്പ്‌ 2022 ജൂണിലാണ്‌ സെന്‍സെക്‌സ്‌ വലിയ ഇടിവ്‌ നേരിട്ടത്‌- 4.58 ശതമാനം.

എന്നാല്‍ ഒക്ടോബറില്‍ സെന്‍സെക്‌സ്‌ 5 ശതമാനത്തോളം ഇടിഞ്ഞു. 2020 ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളിലായിരുന്നു അടുത്ത കാലത്ത്‌ വിപണിയിലുണ്ടായ ഏറ്റവും കനത്ത തകര്‍ച്ച. ഈ മാസങ്ങളില്‍ യഥാക്രമം ആറ്‌ ശതമാനവും 23 ശതമാനവുമാണ്‌ ഇടിവുണ്ടായത്‌.

ബിഎസ്‌ഇയില്‍ ലിസ്‌റ്റ്‌ ചെയ്‌തിട്ടുള്ള എല്ലാ ഓഹരികളുടെയും മൊത്തം വിപണി മൂല്യം ഈ മാസമുണ്ടായ ഇടിവ്‌ മൂലം 29 ലക്ഷം കോടി രൂപയാണ്‌ കുറഞ്ഞത്‌.

അതേ സമയം വിപണിയില്‍ കൂടുതല്‍ ഇടിവ്‌ ഉണ്ടായാല്‍ അതിനെ പ്രതിരോധിക്കാന്‍ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ക്ക്‌ കഴിയുമെന്നാണ്‌ കരുതുന്നത്‌.

X
Top