രാജ്യത്തെ മൊത്തവിപണിയിലെ വിലക്കയറ്റം കൂടി19 ദിവസത്തിനിടെ 4,160 രൂപ കൂടി; സ്വർണവില 54,000 കടന്നുവികസന പദ്ധതികൾ തടസ്സപ്പെടുത്താൻ വിദേശ ശക്തികൾ എൻജിഒകൾക്ക് പണം നൽകുന്നുവെന്ന് ആദായനികുതി വകുപ്പ്ഡോളറിനെതിരെ റെക്കോഡ് തകര്‍ച്ച നേരിട്ട് രൂപഈ സീസണില്‍ പഞ്ചസാര കയറ്റുമതി അനുവദിക്കില്ലെന്ന് കേന്ദ്രം

വിപണിയിൽ വമ്പൻ നിക്ഷേപം നടത്താൻ ഒരുങ്ങി എൽഐസി

മുംബൈ: പുതിയ സാമ്പത്തിക വ‍ർഷത്തിൽ വിപണിയിൽ 2.4 ലക്ഷം കോടി രൂപയുടെ വമ്പൻ നിക്ഷേപം നടത്താൻ ഒരുങ്ങി എൽഐസി. വിദേശ നിക്ഷേപകർ ആഭ്യന്തര വിപണിയിൽ നിന്ന് പിൻവാങ്ങുന്നതിനിടയിൽ ഈ നീക്കം ഇന്ത്യൻ ഓഹരി വിപണിയെ ശക്തിപ്പെടുത്തിയേക്കാം എന്ന് വിദഗ്ധർ.

പ്രാദേശികമായി വ്യാപാരം നടത്തുന്ന കമ്പനികളുടെ ഓഹരികളിൽ ഉൾപ്പെടെയാണ് എൽഐസി വൻതുക നിക്ഷേപിക്കുന്നത്. വിപണിയെ പിന്തുണയ്ക്കാൻ സഹായകരമായേക്കും എന്ന് മാത്രമല്ല ഇത് എൽഐസിയുടെ എക്കാലത്തെയും വലിയ നിക്ഷേപമായിരിക്കും എന്നാണ് സൂചന.

പോളിസി ഉടമകൾക്ക് പരമാവധി വരുമാനവും ഓഹരി ഉടമകൾക്ക് ലാഭവും വർദ്ധിപ്പിക്കുന്നതിന് പുതിയ നിക്ഷേപം സഹായകരമായേക്കും. വിദേശ സ്ഥാപന നിക്ഷേപകർ പിൻമാറുന്ന സാഹചര്യത്തിൽ 2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ വിപണികൾക്ക് പിന്തുണ ലഭിക്കാൻ ഈ നിക്ഷേപം സഹായകരമാകും.

മൊത്തം നിക്ഷേപത്തിൻെറ ഏകദേശം 35 ശതമാനം ഇന്ത്യയിലെ ലിസ്റ്റഡ് കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിച്ചേക്കും എന്നാണ് സൂചന. ഏകദേശം 80,000 മുതൽ 85,000 കോടി രൂപ വരെ വരുമിത്.

ഇന്ത്യ ഉൾപ്പെടെ മിക്ക വളർന്നുവരുന്ന ഓഹരി വിപണികളിൽ നിന്നും അപകട സാധ്യത ഉയരുന്നതിനാൽ വിദേശ നിക്ഷേപകർ പിന്മാറുന്ന സമയത്താണ് എൽഐസിയുടെ റെക്കോർഡ് നിക്ഷേപ പദ്ധതി വരുന്നത് എന്നത് ശ്രദ്ധേയമാണ്.

ഇപ്പോൾ ഉയർന്ന പലിശനിരക്കുകൾ ലഭിക്കുന്നത് അപകടസാധ്യതയുള്ള ആസ്തികളിൽ നിന്ന് നിക്ഷേപകരെ അകറ്റി നിർത്തുന്നുണ്ട്. യുഎസ് ഡോള‍ർ കൂടുതൽ കരുത്താർജിക്കുന്നതും തിരിച്ചടിയാണ്.

മാർച്ച് 24 ന് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 1,720.44 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ ആണ് വിറ്റത്. ഇൻഷുറൻസ് കമ്പനികൾ ഉൾപ്പെടെയുള്ള ആഭ്യന്തര സ്ഥാപന നിക്ഷേപകർ 2,555.53 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോഴാണിത്.

ഫെബ്രുവരിയിൽ പ്രീമിയം ഇടിഞ്ഞു

ഫെബ്രുവരിയിൽ എൽഐസിയുടെ പ്രീമിയം വരുമാനത്തിൽ 32 ശതമാനത്തോളം ഇടിവുണ്ടായിരുന്നു. ഗ്രൂപ്പിൻെറ സിംഗിൾ പ്രീമിയം വിഭാഗത്തിലെ ഇടിവാണ് പ്രീമിയം വരുമാനം കുറയാൻ കാരണം.

എൽഐസിയുടെ പ്രീമിയം 11,879 കോടി രൂപയായി ആണ് കുറഞ്ഞത് . ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ എൽഐസി 17,849 കോടി രൂപ നേടിയ സ്ഥാനത്താണ് ഇത്.

ഫെബ്രുവരിയിൽ സ്വകാര്യമേഖലയിലെ ഇൻഷുറൻസ് കമ്പനികളുടെ പ്രീമിയത്തിൽ 10 ശതമാനമാണ് വർധനവ്. 10,968 കോടി രൂപയാണ് കമ്പനികൾ പ്രീമിയത്തിൽ നിന്ന് നേടിയത്.

X
Top