വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

പത്ത് അന്താരാഷ്ട്ര നഗരങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുമായി ഇന്‍ഡിഗോ

സാമ്പത്തിക വര്‍ഷത്തില്‍ ലണ്ടന്‍, ഏഥന്‍സ് എന്നിവയുള്‍പ്പെടെ 10 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇന്‍ഡിഗോ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് സിഇഒ പീറ്റര്‍ എല്‍ബേഴ്സ്.

മറ്റ് ലക്ഷ്യസ്ഥാനങ്ങളില്‍ ആംസ്റ്റര്‍ഡാം (നെതര്‍ലാന്‍ഡ്സ്), മാഞ്ചസ്റ്റര്‍ (യുകെ), കോപ്പന്‍ഹേഗന്‍ (ഡെന്‍മാര്‍ക്ക്), സീം റീപ് (കംബോഡിയ), മധ്യേഷ്യയിലെ നാല് സ്ഥലങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ആവശ്യകത വര്‍ദ്ധിക്കുന്ന ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ വലിയൊരു അവസരമുണ്ടെന്ന് ദേശീയ തലസ്ഥാനത്ത് നടന്ന ഒരു സമ്മേളനത്തില്‍ എല്‍ബേഴ്സ് പറഞ്ഞു.

വാടകയ്ക്കെടുത്ത ബോയിംഗ് 787-9 വിമാനങ്ങള്‍ ഉപയോഗിച്ച് ജൂലൈയില്‍ ഇന്‍ഡിഗോ മുംബൈയില്‍ നിന്ന് മാഞ്ചസ്റ്ററിലേക്കും ആംസ്റ്റര്‍ഡാമിലേക്കും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കും.

കൂടാതെ യുകെ നഗരത്തിലേക്കുള്ള സര്‍വീസുകള്‍ എയര്‍ലൈനിന്റെ ദീര്‍ഘദൂര അരങ്ങേറ്റവും അടയാളപ്പെടുത്തും.

10 ബില്യണ്‍ യുഎസ് ഡോളര്‍ വരുമാനമുള്ള കമ്പനിയായ ഇന്‍ഡിഗോ 90 ലധികം ആഭ്യന്തര, 40 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്നു.

അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതോടെ, ഇന്ത്യയെ കണക്റ്റിംഗ് ഫ്‌ലൈറ്റുകള്‍ക്ക് മികച്ച സ്ഥലമാക്കി മാറ്റുന്നതിനുള്ള വലിയ അവസരമുണ്ടെന്ന് എല്‍ബേഴ്സ് പറഞ്ഞു. നിലവില്‍, ഇന്ത്യയുടെ അന്താരാഷ്ട്ര ഗതാഗതത്തിന്റെ 45 ശതമാനവും ഇന്ത്യന്‍ വിമാനക്കമ്പനികളാണ് വഹിക്കുന്നത്. ബാക്കി 55 ശതമാനം വിദേശ വിമാനക്കമ്പനികളാണ് നല്‍കുന്നതെന്ന് എല്‍ബേഴ്സ് പറഞ്ഞു.

വനിതാ പൈലറ്റുമാരുടെ എണ്ണം ഏറ്റവും കൂടുതലുള്ളത് ഇന്‍ഡിഗോയ്ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂണില്‍ ദേശീയ തലസ്ഥാനത്ത് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ 81ാമത് വാര്‍ഷിക പൊതുയോഗവും ഇന്‍ഡിഗോ സംഘടിപ്പിക്കും. 42 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയില്‍ വാര്‍ഷിക പൊതുയോഗം നടക്കുന്നത്.

X
Top