2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

വിലക്കയറ്റത്തെ നേരിടാന്‍ ‘കുട്ടി’ സിഗരറ്റുമായി ഐടിസി; നീക്കം പ്രീമിയം ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്താൻ

സിഗരറ്റ് വില വര്‍ധനവിന്റെ ആഘാതം കുറയ്ക്കാനും ഉപഭോക്താക്കള്‍ മറ്റ് ബ്രാന്‍ഡുകളിലേക്ക് മാറുന്നതും തടയാന്‍ പുതിയ തന്ത്രവുമായി പ്രമുഖ എഫ്എംസിജി കമ്പനിയായ ഐടിസി.
കമ്പനിയുടെ ഏറ്റവും ജനപ്രിയ പ്രീമിയം ബ്രാന്‍ഡായ ‘ക്ലാസിക്’ ശ്രേണിയില്‍ ചെറിയ വലുപ്പത്തിലുള്ള സിഗരറ്റുകള്‍ ഐടിസി വിപണിയിലെത്തിച്ചു. വില ഉയര്‍ന്നതുമൂലം പ്രീമിയം ഉപയോക്താക്കള്‍ നഷ്ടപ്പെടാതിരിക്കാനാണ് കമ്പനിയുടെ ഈ കരുതല്‍.

ഈ വര്‍ഷം ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ സിഗരറ്റുകള്‍ക്ക് എക്സൈസ് തീരുവ 30 മുതല്‍ 40 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു. ഇതോടെ വിവിധ ബ്രാന്‍ഡുകളുടെ വില കുത്തനെ ഉയര്‍ന്നു. കിങ് സൈസ്, പ്രീമിയം വിഭാഗങ്ങളിലാണ് വില വര്‍ധനയുടെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ടത്.

വലിയ തിരിച്ചടി
വില വര്‍ധനയെ തുടര്‍ന്ന് പ്രീമിയം സിഗരറ്റ് വിഭാഗത്തില്‍ വലിയ വില്പന ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഏപ്രിലില്‍ സിഗരറ്റ് വില്പനയില്‍ ഏകദേശം 20 ശതമാനം ഇടിവുണ്ടായി. കിങ് സൈസ് വിഭാഗത്തിലാണ് ഏറ്റവും വലിയ തിരിച്ചടി ഉണ്ടായത്. വില ഉയര്‍ന്നതുമൂലം വില്പന ഇടിഞ്ഞത് കമ്പനിയുടെ വരുമാനത്തെയും ബാധിച്ചു തുടങ്ങിയിരുന്നു.

പാക്കറ്റിന്റെ വില വലിയ തോതില്‍ ഉയര്‍ത്താതെ, സിഗരറ്റിന്റെ അളവ് (വലുപ്പം) കുറച്ച് ഉപഭോക്താക്കളെ നിലനിര്‍ത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. ക്ലാസിക് സിഗരറ്റിന്റെ വലുപ്പം 75 മില്ലിമീറ്ററായി 17 രൂപയ്ക്കാണ് കമ്പനി വില്ക്കുന്നത്.

X
Top