ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ഹ്യുണ്ടായ് ഐപിഒയ്ക്ക് ഇന്ന് തുടക്കം

മുംബൈ: നിക്ഷേപകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഐപിഒയ്ക്ക് ഇന്ന് തുടക്കമാകും. രാജ്യത്ത് ഇതു വരെയുണ്ടായതില്‍ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കാണ് (ഐ.പി.ഒ) വിപണി സാക്ഷ്യം വഹിക്കുക.

2022ല്‍ നടന്ന എല്‍.ഐ.സിയുടെ 21,000 കോടി രൂപ സമാഹരിച്ച ഐ.പി.ഒയുടെ റെക്കോഡ് ഇതോടെ പഴങ്കഥയാകും. 3.3 ബില്യണ്‍ അതായത് 27,870.2 കോടി രൂപ സമാഹരണമിട്ട് നടത്തുന്ന ഹ്യുണ്ടായ് ഐ.പി.ഒയില്‍ ഓഫര്‍ ഫോര്‍ സെയില്‍ (OFS) മാത്രമാണുണ്ടാകുക.

കൊറിയന്‍ മാതൃ കമ്പനിയുടെ കൈവശമുള്ള 14.22 കോടി ഓഹരികളാണ് ഐ.പി.ഒയില്‍ വിറ്റഴിക്കുക. കമ്പനിയുടെ ഏകദേശം 17.5 ശതമാനം ഓഹരികള്‍ വരുമിത്. ഒക്ടോബര്‍ 17നാണ് ഓഹരി വില്‍പ്പന അവസാനിക്കുക.

ഒക്ടോബര്‍ 18ന് ഓഹരി അലോട്ട് ചെയ്യും. ഒക്ടോബര്‍ 22ന് ഓഹരികള്‍ ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും ലിസ്റ്റ് ചെയ്യും.

ഓഹരിയൊന്നിന് 1,865 രൂപ മുതല്‍ 1,960 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. ഏറ്റവും കുറഞ്ഞത് ഏഴ് ഓഹരികള്‍ക്ക് അപേക്ഷിക്കാം.

അതിനുശേഷം ഏഴിന്റെ ഗുണിതങ്ങളായി അപേക്ഷിക്കണം. അതായത് ചെറുകിട നിക്ഷേകര്‍ ഏറ്റവും കുറഞ്ഞത് 13,720 രൂപ നിക്ഷേപിക്കണം.

X
Top