Alt Image
വിഴിഞ്ഞത്തെ പ്രധാന ട്രാൻഷിപ്മെന്റ് തുറമുഖമാക്കി മാറ്റും; വിഴിഞ്ഞം-കൊല്ലം-പുനലൂർ വികസന ത്രികോണം, പുതിയ പദ്ധതിറിട്ടയർ ചെയ്തവർക്ക് തുടങ്ങാം ‘ന്യൂ ഇന്നിങ്സ്’സംസ്ഥാന ബജറ്റിൽ ഹെൽത്ത് ടൂറിസത്തിന് പുതുജീവൻഒഴിഞ്ഞുകിടക്കുന്ന വീടുകൾ വരുമാനമാക്കാൻ കെ ഹോംസ്ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ചത് 5,39,042 വീടുകൾ; 4,27,736 വീടുകള്‍ പൂർത്തിയാക്കിയെന്ന് ധനമന്ത്രി

ഇലോണ്‍ മസ്‌കിന് 9 വര്‍ഷത്തിനിടെ ആദ്യമായി ബിസിനസില്‍ നഷ്ടം

9 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ബിസിനസില്‍ ഇടിവ് രേഖപ്പെടുത്തി ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. മസ്‌കിന്റെ ഫ്‌ലാഗ്ഷിപ്പ് കമ്പനിയായ ടെസ്ലയാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്.

ലോകത്തെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ലയുടെ ആഗോള വില്‍പ്പന 2024 -ല്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 1.1 ശതമാനം കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ഇടിവ് നേര്‍ത്തതാണെങ്കിലും, 9 വര്‍ഷത്തിനിടെ ഇതാദ്യമായാണ് വില്‍പ്പന പിന്നിലാകുന്നതെന്നതാണ് പ്രധാനം.

2015 -ന് ശേഷം കമ്പനി രേഖപ്പെടുത്തുന്ന ആദ്യ വില്‍പ്പന ഇടിവാണിത്. കഴിഞ്ഞ വര്‍ഷം ആദ്യ പാദങ്ങളില്‍ രേഖപ്പെടുത്തിയ കുറഞ്ഞ വില്‍പ്പന വോൡയമാണ് കമ്പനിക്കു തിരിച്ചടിയായത്. മന്ദഗതിയിലുള്ള തുടക്കത്തിനുശേഷം ഇവികളുടെ ആഗോള വില്‍പ്പന നാലാം പാദത്തില്‍ 2.3 ശതമാനം ഉയര്‍ന്നിരുന്നു.

അതേസമയം വില്‍പ്പന വോളിയം ഉയര്‍ത്താന്‍ കമ്പനി മികച്ച ഓഫറുകള്‍ നല്‍കിയിരുന്നിട്ടും ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്. പതിവിന് വിപരീതമായി വര്‍ഷാന്ത്യം ടെസ്ല വിവിധ മോഡലുകള്‍ക്ക് സീറോ ഫിനാന്‍സിംഗ്, സൗജന്യ ചാര്‍ജിംഗ്, കുറഞ്ഞ നിരക്കിലുള്ള പാട്ട ഓഫറുകള്‍ എന്നിവ പ്രഖ്യാപിച്ചിരുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ടെസ്ല 4,95,570 വാഹനങ്ങള്‍ ഡെലിവറി ചെയ്തു. 2024 -ല്‍ മൊത്തം 1.79 ദശലക്ഷം വാഹനങ്ങളാണ് നിരത്തിലെത്തിച്ചത്. യുഎസ് വിപണികളില്‍ പൊതുവേ ഇവികളോടുള്ള പ്രിയം കുറഞ്ഞുവരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇതാണ് 2024 -ല്‍ കമ്പനിയുടെ വില്‍പ്പന വോളിം 1.1 ശതമാനം കുറയാന്‍ ഇടയാക്കിയതെന്നു വിദഗ്ധര്‍ കരുതുന്നു. 2023 -ല്‍ കമ്പനി 1.81 ദശലക്ഷം വാഹനങ്ങള്‍ നിരത്തിലെത്തിച്ചിരുന്നു.

നാലാം പാദത്തിലെ ഉത്തേജനം നടപടികള്‍ കമ്പനിയുടെ ചെലവുകള്‍ ഉയര്‍ത്തുമെന്ന വിലയിരുത്തലും വിദഗ്ധര്‍ക്കിടയിലുണ്ട്. ഫാക്റ്റ്സെറ്റ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത വിശകലന വിദഗ്ധര്‍ ടെസ്ലയുടെ ശരാശരി വില്‍പ്പന വില ഈ പാദത്തില്‍ വെറും 41,000 ഡോളറാകുമെന്നു പ്രവചിക്കുന്നു.

ഇത് നാല് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായിരിക്കും. 2025 ജനുവരി 29 -നാണ് കമ്പനിയുടെ നാലാം പാദ വരുമാന കണക്കുകള്‍ പുറത്തുവരിക. റിപ്പോര്‍ട്ട് ശരിവച്ചാല്‍ ഇതു കമ്പനിക്കു ഗുണകരമാകില്ല.

ആഗോള കോടീശ്വര പട്ടികയില്‍ അനുദിനം കുതിപ്പ് തുടരുന്നതിനിടെയാണു മസ്‌കിനേറ്റ അപ്രതീക്ഷിത തിരിച്ചടി. കണക്കുകള്‍ പ്രതികൂലമായാല്‍ ടെസ്ല ഓഹരികള്‍ നിറം മങ്ങുമെന്ന് ഉറപ്പാണ്.

വരും വര്‍ഷങ്ങളില്‍ വില്‍പ്പനയില്‍ 50 ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്ന് 2022 -ല്‍ കമ്പനി പ്രവചിച്ചിരുന്ന. ഇതിനു വിപരീതമാണ് നിലവിലെ കണക്കുകള്‍. ചൈന, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളില്‍ മത്സരം വര്‍ധിക്കുന്നതും കമ്പനിക്കു വെല്ലുവിളിയായി.

നിലവിലെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇന്നലെ ടെസ്ല ഓഹരികള്‍ 3 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിരുന്നു. അതേസമയം കഴിഞ്ഞ 12 മാസത്തിനിടെ നിക്ഷേപകര്‍ക്ക് 50 ശതമാനത്തിലധികം നേട്ടം നല്‍കാന്‍ ഓഹരികള്‍ക്കു കഴിഞ്ഞിരുന്നു.

ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയം ടെസ്ല ഓഹരികള്‍ക്കും കരുത്തുപകര്‍ന്നിരുന്നു.

X
Top