രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

ക്ലീൻ കേരള കമ്പനി ഡിസംബറിൽ ശേഖരിച്ചത് 21.35 ലക്ഷം കിലോ പാഴ്‌വസ്തു

തിരുവനന്തപുരം: പ്ലാസ്റ്റിക് ഉൾപ്പെടെ അജൈവ മാലിന്യം ശേഖരിച്ചു സംസ്കരിക്കുന്നതിൽ സംസ്ഥാന സർക്കാരിനു കീഴിലുള്ള ക്ലീൻ കേരള കമ്പനിയുടെ പ്രവർത്തനം റെക്കോ‍ർഡ് തലത്തിലേക്ക്.

21.35 ലക്ഷം കിലോഗ്രാം പാഴ്‌വസ്തുക്കളാണു കമ്പനി 2022 ഡിസംബറിൽ ഹരിതകർമ സേന വഴി വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ചു സംസ്കരിച്ചത്. ലഭിച്ച 6,38,049.11 കിലോഗ്രാം തരം തിരിച്ച പ്ലാസ്റ്റിക്കിൽ നിന്ന് 12,134.45 കിലോ ഷെഡ്രഡ് പ്ലാസ്റ്റിക് ഉൽപാദിപ്പിച്ചു.

ആപൽക്കരമായ മാലിന്യങ്ങളുടെ അളവ് 16,224.29 കിലോഗ്രാമും ഇലക്ട്രോണിക് മാലിന്യങ്ങൾ 18,174.15 കിലോഗ്രാമും വരും. തുണി 32,347.7 കിലോഗ്രാമും ചെരുപ്പും ബാഗും തെർമോകോളും ചേർന്ന് 1.24 ലക്ഷം കിലോഗ്രാമും മരുന്ന് സ്ട്രിപ്പുകൾ 640 കിലോഗ്രാമും മാലിന്യങ്ങളിൽ ഉൾപ്പെടുന്നു.

ഒരു തരത്തിലും സംസ്കരിക്കാനോ പുനരുപയോഗിക്കാനോ കഴിയാത്ത 6.76 ലക്ഷം കിലോ മാലിന്യം ഇതര സംസ്ഥാനങ്ങളിലെ സിമന്റ് ഫാക്ടറികളിലേക്ക് അയച്ചു. അവിടെ ഫർണസിൽ ഇവ കത്തിച്ചു കളയും.

തൃശൂർ (3.78 ലക്ഷം കിലോ), തിരുവനന്തപുരം (3.47 ലക്ഷം കിലോ), കൊല്ലം (2.10 ലക്ഷം കിലോ) എന്നീ ജില്ലകളിലാണ് ഏറ്റവും കുടുതൽ ശേഖരണം നടന്നത്.

X
Top