ഡിസംബര്‍ ആദ്യവാരം വിദേശ നിക്ഷേപകര്‍ 11,820 കോടി രൂപ പിന്‍വലിച്ചുകേരളത്തിന്റെ മൂന്നു പദ്ധതികള്‍ മാതൃകയാക്കാന്‍ കേന്ദ്രംറെക്കാഡ് സ്വർണ ശേഖരവുമായി റിസർവ് ബാങ്ക്വിനോദസഞ്ചാര വ്യവസായത്തിന് പുതിയ സാധ്യതകളൊരുക്കാൻ ഐഐടിഎംപ്രീമിയം ബീച്ച്– ലക്ഷ്വറി ഡെസ്റ്റിനേഷനായി ഉയരാൻ കോവളം

ഓഫീസ് ഓഫ് ദി ഇയർ അവാർഡ് എജി(എ&ഇ) കേരളയ്ക്ക്

തിരുവനന്തപുരം: 2024–25 കാലയളവിലെ അക്കൗണ്ട്സ് & എന്റൈറ്റിൽമെന്റ് പ്രവർത്തനങ്ങളിലെ മികവിനുള്ള കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ ഓഫീസ് ഓഫ് ദി ഇയർ അവാർഡ് 2025 എജി(എ&ഇ) കേരളയ്ക്ക്. ന്യൂഡൽഹിയിൽ നടന്ന ഓഡിറ്റ് ദിവസ് ആഘോഷപരിപാടിയിൽ പുരസ്കാരം കൈമാറി. 2023-24-ലെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ പ്രവർത്തന പുരോഗതി കൈവരിച്ച എ&ഇ ഓഫീസ് എന്ന അംഗീകാരവും കേരളം നേടി.

സംസ്ഥാന സർക്കാരിൻ്റെ അക്കൗണ്ടുകളും എന്റൈറ്റിൽമെന്റ് പ്രവർത്തനങ്ങളും കൈകാര്യം ചെയ്യുന്നതിൽ എജി(എ&ഇ) ഓഫീസ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ സമഗ്രമായ ചിത്രം നൽകുന്ന വാർഷിക ധനകാര്യ, വിനിയോഗ അക്കൗണ്ടുകളും പ്രതിമാസ സിവിൽ അക്കൗണ്ടുകളും തയ്യാറാക്കുന്നതും എജി(എ&ഇ) ഓഫീസാണ്. വാർഷിക അക്കൗണ്ടുകൾ എല്ലാ വർഷവും സംസ്ഥാന നിയമസഭയ്ക്ക് മുമ്പാകെ അവതരിപ്പിക്കുന്നു.

കൂടാതെ, സംസ്ഥാനത്തെ ആറ് ലക്ഷത്തോളം വിരമിച്ച ഉദ്യോഗസ്ഥരുടെ പെൻഷൻ കാര്യങ്ങൾ നോക്കുന്നതും ഓരോ വർഷവും ഇരുപതിനായിരത്തോളം പുതിയ പെൻഷനുകൾക്ക് അനുമതി നൽകുന്നതും ഈ ഓഫീസാണ്. അംഗത്വം നൽകൽ, അഡ്വാൻസ് അനുവദിക്കൽ, അന്തിമ ഒത്തുതീർപ്പുകൾ എന്നിവയുൾപ്പെടെ ഏകദേശം 3.2 ലക്ഷം സംസ്ഥാന ഗവൺമെൻ്റ് ജീവനക്കാരുടെ ജിപിഎഫ് അക്കൗണ്ടുകളും ഈ ഓഫീസാണ് പരിപാലിക്കുന്നത്. കൂടാതെ, ഭരണഘടനാ പദവിയിലുള്ള ഉദ്യോഗസ്ഥർ, ജുഡീഷ്യൽ ഓഫീസർമാർ, സംസ്ഥാന ഗവൺമെൻ്റ് അഖിലേന്ത്യാ സർവീസ് ഓഫീസർമാർ എന്നിവരുൾപ്പെടെ ഏകദേശം 60,000 ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ശമ്പള, സേവന വിശദാംശങ്ങൾ പരിപാലിക്കുന്നതും ഈ ഓഫീസാണ്.

X
Top