ഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്സൗരോർജ ഉൽപ്പാദനത്തിൽ വൻ കുതിപ്പുണ്ടാകുമെന്ന് നുവാമലോകത്തെ ഞെട്ടിച്ച് ഇന്ത്യയുടെ കയറ്റുമതി കുതിപ്പ്

സൗരോർജ ഉൽപ്പാദനത്തിൽ വൻ കുതിപ്പുണ്ടാകുമെന്ന് നുവാമ

മുംബൈ: ഇന്ത്യയുടെ ഹരിത ഊര്‍ജ്ജ മേഖലയില്‍ വരാനിരിക്കുന്നത് അഭൂതപൂര്‍വ്വമായ വളര്‍ച്ചയുടെ ഒരു കാലഘട്ടമാണെന്ന് നുവാമ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിന്റെ റിപ്പോര്‍ട്ട്. തൊണ്ണൂറുകളുടെ അവസാനത്തില്‍ ഇന്ത്യയുടെ സോഫ്റ്റ്വെയര്‍ സേവന മേഖലയില്‍ ഉണ്ടായ അത്ഭുതകരമായ കുതിച്ചുചാട്ടത്തിന് സമാനമായ ഒരു ‘ഗ്രീന്‍ എനര്‍ജി ബൂം’ ആണ് സൗരോര്‍ജ്ജം, കൃത്രിമബുദ്ധി (എഐ) നയിക്കുന്ന ഡാറ്റാ സെന്ററുകള്‍, ഗ്രീന്‍ ഹൈഡ്രജന്‍ എന്നിവയുടെ വളര്‍ച്ചയിലൂടെ രാജ്യത്ത് സംഭവിക്കാന്‍ പോകുന്നത്. നിലവില്‍ സൗരോര്‍ജ്ജ മേഖലയില്‍ വലിയ പുരോഗതിയുണ്ടായെങ്കിലും, ഇത് ദീര്‍ഘകാല ഘടനാപരമായ വളര്‍ച്ചയുടെ കേവലം തുടക്കം മാത്രമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വൈദ്യുതി ആവശ്യകതയില്‍ സോളാറിന്റെ പങ്ക് വരും വര്‍ഷങ്ങളില്‍ വന്‍ കുതിപ്പ് നടത്തും. 2026 സാമ്പത്തിക വര്‍ഷത്തില്‍ 9% മാത്രമുള്ള ഈ പങ്ക് 2035-ഓടെ 33% ആയി ഉയരുമെന്നാണ് കണക്കുകൂട്ടല്‍. അതേസമയം, കല്‍ക്കരിയുടെ വിഹിതം നിലവിലെ 68%-ല്‍ നിന്ന് 46% ആയി കുറയും. ഈ കാലയളവില്‍ മൊത്തത്തിലുള്ള വൈദ്യുതി ഉപഭോഗം 1,848 ബില്യണ്‍ യൂണിറ്റില്‍ നിന്ന് 3,228 ബില്യണ്‍ യൂണിറ്റായി ഉയരുമ്പോള്‍, അതില്‍ വലിയൊരു പങ്കും സൗരോര്‍ജ്ജത്തില്‍ നിന്നായിരിക്കും. വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ സോളാര്‍ 22% വരെ വളര്‍ച്ച കൈവരിക്കുമെന്നും നുവാമ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സൗരോര്‍ജ്ജ ആവശ്യകത വര്‍ദ്ധിപ്പിക്കുന്ന പ്രധാന ഘടകങ്ങളായി നുവാമ തിരിച്ചറിയുന്നത് ഡാറ്റാ സെന്ററുകളെയും ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പ്പാദനത്തെയുമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നിവയുടെ കടന്നുവരവോടെ ഇന്ത്യയുടെ ഡാറ്റാ സെന്റര്‍ ശേഷി 2035-ഓടെ 1.5GWല്‍ നിന്ന് 11.5GW ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് നിറവേറ്റാനായി മാത്രം 45GW അധിക സൗരോര്‍ജ്ജ ശേഷി ആവശ്യമായി വരും. ഗ്രീന്‍ ഹൈഡ്രജന്‍ കൂടി ചേരുമ്പോള്‍, 2035-ഓടെ മൊത്തം 251GW അധിക സൗരോര്‍ജ്ജ ശേഷി ഇന്ത്യക്ക് വേണ്ടിവരുമെന്നാണ് അടിസ്ഥാന കണക്കുകള്‍ പറയുന്നത്.

ആഗോളതലത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഇന്ത്യക്ക് കഴിയുന്നുവെന്നതാണ് ഈ മേഖലയിലെ വലിയൊരു പ്രത്യേകത. ഒരു കിലോവാട്ടിന് 2.5 രൂപ എന്ന നിലയില്‍ കുറഞ്ഞ താരിഫും, ചൈനയേക്കാള്‍ കുറഞ്ഞ ഇന്‍സ്റ്റാളേഷന്‍ ചെലവും ഇന്ത്യയ്ക്ക് വലിയ അനുകൂല ഘടകമാണ്. മേഖലയിലെ ശക്തമായ വരുമാന വളര്‍ച്ച കണക്കിലെടുക്കുമ്പോള്‍, ഓഹരി വിപണിയിലെ മൂല്യനിര്‍ണ്ണയങ്ങള്‍ ഇപ്പോഴും വളരെ ആകര്‍ഷകമായി തുടരുന്നുവെന്നും നിക്ഷേപകര്‍ക്ക് ഇത് വലിയ അവസരമാണെന്നും നുവാമ കൂട്ടിച്ചേര്‍ക്കുന്നു.

X
Top