‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽതീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് 

ഇസ്രായേലി തുറമുഖത്തിന്റെ ഏറ്റെടുക്കൽ പൂര്‍ത്തിയാക്കി അദാനി ഗ്രൂപ്പ്

സ്രായേലിലെ ഹൈഫ തുറമുഖം (Haifa Port) ഏറ്റെടുത്ത് അദാനി ഗ്രൂപ്പിന്റെ (Adani Group) നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം. 1.15 ബില്യണ്‍ ഡോളറിന്റേതാണ് (4 billion shekels) ഇടപാട്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് തുറമുഖത്തിന്റെ വില്‍പ്പന ഇസ്രായേല്‍ പ്രഖ്യാപിച്ചത്.

ചരക്ക് നീക്കം വേഗത്തിലാക്കാനും ചെലവ് കുറയ്ക്കാനുമായി സ്വാകാര്യ മേഖലയ്ക്ക് തുറമുഖങ്ങള്‍ കൈമാറുകയും പുതിയവ നിര്‍മിക്കുകയുമാണ് ഇസ്രായേല്‍.

രാജ്യത്തെ ചരക്ക് ഗതാഗതത്തിന്റെ 99 ശതമാനവും സമുദ്രമാര്‍ഗമാണ് നടക്കുന്നത്. ചൈനീസ് കമ്പനിയായ ഷാന്‍ഹായി ഇന്റര്‍നാഷണല്‍ പോര്‍ട്ട് ഗ്രൂപ്പിന്റെ കീഴില്‍ കഴിഞ്ഞ വര്‍ഷം ഹൈഫ ഉള്‍ക്കടലില്‍ ഒരു തുറമുഖം ആരംഭിച്ചിരുന്നു.

പ്രാദേശിക ട്രേഡ് ഹബ്ബ് എന്ന നിലയില്‍ മേഖലയുടെ വളര്‍ച്ച അദാനി ഗ്രൂപ്പിനും ഗുണം ചെയ്യും. ഇസ്രായേലിലെ Gadot ഗ്രൂപ്പുമായി ചേര്‍ന്നാണ് തുറമുഖ നടത്തിപ്പ് അദാനി ഏറ്റെടുത്തത്.

സംയുക്ത സംരംഭത്തില്‍ അദാനിയുടെ വിഹിതം 70 ശതമാനം ഓഹരികളാണ്. 2054വരെയാണ് തുറമുഖത്തിന്റെ നടത്തിപ്പ് അദാനിക്ക് ലഭിക്കുക.

നിലവില്‍ നേരിയ ഇടിവോടെ 795 രൂപയിലാണ് അദാനി പോര്‍ട്ട് ഓഹരികളുടെ വ്യാപാരം.

X
Top