രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

ബ്രസീലിയന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തി ട്രമ്പ്

വാഷിങ്ടണ്‍: ലോകരാജ്യങ്ങള്‍ക്കെതിരെയുള്ള ട്രമ്പിന്റെ താരിഫ് യുദ്ധം തുടരുന്നു. ബ്രസീലില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് മേല്‍ 50 ശതമാനവും ലിബിയ, ഇറാഖ്, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് മേല്‍ 30 ശതമാനവും ഇറക്കുമതി തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റിന്റെ തീരുമാനം ഓഗസ്റ്റ് 1 ന് പ്രാബല്യത്തില്‍ വരും. ഇതോടെ ട്രമ്പിന്റെ താരിഫ് ക്യാമ്പയ്ന്‍ 22 രാഷ്ട്രങ്ങളിലേയ്ക്ക് നീണ്ടു.

ജപ്പാന്‍, ദക്ഷിണ കൊറിയ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ ഇറക്കുമതി തീരുവ ചുമത്തി ട്രമ്പ് നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു. തന്റെ ട്രൂത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ച കുറിപ്പില്‍ ഈ രാജ്യങ്ങള്‍ക്കെല്ലാം കത്തുകളയച്ച കാര്യം പ്രസിഡന്റ് സ്ഥിരീകരിച്ചു.

ഓഗസ്റ്റ് ഒന്നിനു തന്നെ തീരുവകള്‍ പ്രാബല്യത്തില്‍ വരുമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും യുഎസ് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്.ബ്രസീലിനെതിരെ കടുത്ത വിമര്‍ശനമാണ് ട്രമ്പ് നടത്തിയത്.

മുന്‍പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരോയെ വിചാരണ ചെയ്യാനുള്ള ബ്രസീലിയന്‍ സര്‍ക്കാറിന്റെ തീരുമാനത്തെ ദുര്‍മന്ത്രവാദമെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

X
Top