ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ട്വിറ്ററില്‍ 200ഓളം പേരുടെ കൂടി പണി പോയി

ജീവനക്കാരിൽ പത്ത് ശതമാനത്തോളം പേരെ പിരിച്ചുവിട്ട് സോഷ്യല് മീഡിയാ സ്ഥാപനമായ ട്വിറ്റര്. 200-ഓളം പേർക്ക് ജോലി നഷ്ടപ്പെട്ടതായാണ് റിപ്പോര്ട്ടുകള്.

ഇലോണ് മസ്ക് കമ്പനി നേതൃത്വം ഏറ്റെടുത്തതിന് ശേഷം നടക്കുന്ന ഏറ്റവും ഒടുവിലത്ത കൂട്ടപിരിച്ചുവിടലാണിത്.

ട്വിറ്ററിലെ വിവിധ സൗകര്യങ്ങള്ക്ക് പിന്നില് പ്രവര്ത്തിച്ചിരുന്ന പ്രൊഡക്റ്റ് മാനേജര്മാര്, ഡാറ്റാ സൈന്റിസ്റ്റുകള്, എഞ്ചിനീയര്മാര് ഉള്പ്പടെയുള്ളവരെയാണ് പിരിച്ചുവിട്ടത്.

കമ്പനിയില് 2300 ഓളം ജീവനക്കാരുണ്ടെന്നാണ് ഇലോണ് മസ്ക് കഴിഞ്ഞ മാസം വ്യക്തമാക്കിയ കണക്ക്. കഴിഞ്ഞ നവംബറില് 3700 പേരെ ചിലവ് ചുരുക്കല് എന്ന പേരില് കമ്പനി പിരിച്ചുവിട്ടിരുന്നു.

മസ്കിന്റെ വരവോടെ വലിയ രീതിയിലുള്ള വരുമാന നഷ്ടത്തിലാണ് കമ്പനി. വിപണിയിലെ സ്വാഭാവിക പ്രതിസന്ധിയില് പ്രയാസം നേരിട്ടിരുന്ന ട്വിറ്ററില് മസ്കിന്റെ വരവോടെ കാര്യങ്ങള് കൂടുതല് വഷളായി.

മസ്കിന്റെ ഇടപെടലുകള് വലിയ രീതിയിലുള്ള വിമര്ശനങ്ങള്ക്കിടയാക്കുകയും പരസ്യ ദാതാക്കള് പരസ്യങ്ങള് നിര്ത്തുകയും ചെയ്തു.

അതേസമയം, ട്വിറ്ററിനെ പോലെ മറ്റ് കമ്പനികളിലും കൂട്ടപ്പിരിച്ചുവിടലുകള് നടക്കുന്നുണ്ട്.

X
Top