ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ബെംഗളൂരുവിൽ ടൊയോട്ടയുടെ ടെക്‌നോളജി ഹബ് വരുന്നു; 1200 കോടിരൂപയുടെ നിക്ഷേപം

ബെംഗളൂരു: ബെംഗളൂരുവിൽ ടൊയോട്ട കിർലോസ്‌കർ മോട്ടോർ 1,200 കോടി രൂപയുടെ നിക്ഷേപത്തിൽ ടെക്നോളജി ഹബ് സ്ഥാപിക്കും. കർണാടക സർക്കാർ ബെംഗളൂരുവിലെ ദാബാസ്പേട്ട്-ദൊഡ്ഡബല്ലാപുര റോഡിൽ വികസിപ്പിക്കുന്ന ക്വിൻ സിറ്റിയിൽ (നോളജ്, വെൽബിയിങ് ആൻഡ് ഇന വേഷൻ സിറ്റി) 300 ഏക്കർ സ്ഥലത്താണ് ടൊയോട്ട ബിസ്ഇന്റൽ ഹബ് എന്ന പേരിൽ ആഗോളനിലവാരമുള്ള പുതിയ ടെക്നോളജി-എൻജിനിയറിങ് യൂണിറ്റ് സ്ഥാപിക്കുന്നത്. ഇതിന് ടൊയോട്ട കിർലോസ്‌കർ കർണാടക സർക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചു.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സാന്നിധ്യത്തിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എസ്. സെൽവകുമാറും ടൊയോട്ട സി.ഒ.ഒ.യും സ്‌പെഷ്യൽ പ്രോജക്ട്സ് ഡയറക്ടറുമായ സുദീപ് ദാൽവിയുമാണ് ഒപ്പുവെച്ചത്. വ്യവസായ മന്ത്രി എം.ബി. പാട്ടീലും സംബന്ധിച്ചു. ലോകത്തിൽ ഇത്തരത്തിലൊന്ന് ആദ്യത്തേതാണെന്ന് ചടങ്ങിൽ സംസാരിച്ച സിദ്ധരാമയ്യ പറഞ്ഞു. നിക്ഷേപത്തിന് പൂർണപിന്തുണ ഉറപ്പുനൽകുന്നതായും പറഞ്ഞു.

ക്വിൻ സിറ്റിയിൽ യാഥാർഥ്യമാകുന്ന ആദ്യത്തെ പ്രധാനനിക്ഷേപമാണിതെന്ന് എം.ബി. പാട്ടീലും അറിയിച്ചു. അടുത്ത അഞ്ച് വർഷത്തിനിടെയാണ് കമ്പനി 1,200 കോടി രൂപ അടിസ്ഥാന മൂലധനമായി നിക്ഷേപിക്കുക. 200 പേർക്ക് ഇവിടെ ജോലി സാധ്യത സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.

വാഹനനിർമാണം, ടെസ്റ്റിങ് പ്രവർത്തനങ്ങൾ, അഡ്വാൻസ് ഓട്ടോമൊബൈൽ മാനുഫാക്ചറിങ് ഫെസിലിറ്റി സ്ഥാപിക്കൽ എന്നിവ ബിസ്ഇന്റൽ ഹബ്ബിന്റെ ഭാഗമായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

X
Top