പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

പണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്

ന്യൂഡൽഹി: പണപ്പെരുപ്പം 4 ശതമാനത്തിന് താഴെയെത്തിയതായി റോയിട്ടേഴ്സ് സര്‍വേ. ഫെബ്രുവരിയിലെ പണപ്പെരുപ്പം 3.98 ശതമാനമായി. ഇതോടെ റിപ്പോ നിരക്ക് കുറയാന്‍ സാധ്യതയേറി.

കഴിഞ്ഞ ആറുമാസത്തിനിടെ ആദ്യമായാണ് ഈ പരിധിയിലേക്ക് പണപ്പെരുപ്പം താഴുന്നത്. ഇത് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളെ ശക്തിപ്പെടുത്തുന്നു. ഭക്ഷ്യവിലയിലുണ്ടായ ഇടിവാണ് നേട്ടത്തിന് കാരണമെന്നും സര്‍വേയില്‍ പങ്കെടുത്ത ഭുരിപക്ഷം സാമ്പത്തിക വിദഗ്ധരും ചൂണ്ടികാട്ടി.

പച്ചക്കറി, പയര്‍വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയുടെ വിലയിലുണ്ടായ കുറവാണ് പ്രധാനമായും ചൂണ്ടികാട്ടിയത്. ഈ മാസം 12ന് വരുന്ന പണപ്പെരുപ്പ ഡേറ്റ 3.40% മുതല്‍ 4.65% വരെയാകുമെന്നാണ് അവര്‍ ചൂണ്ടികാട്ടിയത്.

ഇതില്‍ 70 ശതമാനം പേരും പ്രതീക്ഷിക്കുന്നത് 4 ശതമാനത്തിന് താഴെയാണ്. ഇത് എപ്രിലിലെ പണനയ യോഗത്തില്‍ റിപ്പോ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയാണ് ചൂണ്ടികാട്ടിക്കുന്നത്.

അതേസമയം ഉഷ്ണതരംഗങ്ങളും കാലാവസ്ഥാ പ്രശ്നങ്ങളും മാര്‍ച്ച് ആദ്യം തന്നെ തിരിച്ച് വരാനുള്ള സാധ്യതയാണ് ബാങ്ക് ഓഫ് അമേരിക്കയിലെ സാമ്പത്തിക വിദഗ്ദ്ധന്‍ രാഹുല്‍ ബജോറിയ പറഞ്ഞത്. ഈ സാമ്പത്തിക വര്‍ഷം സിപിഐ പണപ്പെരുപ്പം 4.8% ആയിരിക്കും.

അടുത്ത വര്‍ഷം ഇത് 4.1% ആയി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

X
Top