എൽപിജി വിതരണം സുഖമമാക്കാൻ ഗെയിലിന്റെ വമ്പൻ പദ്ധതി; ആറ് സംസ്ഥാനങ്ങളിലായി 1800 കിലോമീറ്റർ പുതിയ പൈപ്പ്ലൈൻ, ഏഴായിരം കോടി നിക്ഷേപംപുതുക്കിയ ചട്ടക്കൂടിന് കീഴില്‍ 4,895.65 കോടി രൂപയുടെ 29 എഫ്ഡിഐ നിക്ഷേപങ്ങള്‍വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്ഇന്ത്യയെ ആഗോള മൊബൈൽ നിർമ്മാണ ഹബ്ബാക്കാൻ 62,500 കോടിയുടെ മെഗാ പദ്ധതിയുമായി കേന്ദ്ര സർക്കാർഇന്ത്യ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി വർധിപ്പിക്കുന്നതായി കണക്കുകൾ

കാർഷിക വിളകളുടെ സംഭരണം നേരിട്ട് കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലേക്ക്

തിരുവനന്തപുരം: കാർഷികവിളകളുടെ സംഭരണം നേരിട്ട് കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലേക്ക് മാറ്റാനുള്ള നടപടിതുടങ്ങി. കേരളത്തിൽ നെല്ല്, കൊപ്ര എന്നിവയുടെ സംഭരണം സംസ്ഥാന ഏജൻസികൾ മുഖേനെയാണ് നടത്തിയിരുന്നത്.

ഇതിന്റെ കണക്ക് നൽകുന്നതിനനുസരിച്ച് കേന്ദ്രവിഹിതം കൈമാറുകയാണ് ചെയ്യാറുള്ളത്.

അതിനുപകരം, കേന്ദ്രത്തിന്റെ ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർചെയ്യുന്ന കർഷകരുടെ ഉത്പന്നങ്ങൾ താങ്ങുവില അടിസ്ഥാനമാക്കി സംഭരിച്ച് അക്കൗണ്ടിലേക്ക് നേരിട്ട് പണം കൈമാറുന്നരീതി വരും. ചെറുധാന്യങ്ങൾ, പയർ, പരിപ്പ് തുടങ്ങിയവയുടെ രജിസ്ട്രേഷൻ ഇതിനകം തുടങ്ങി. വൈകാതെ മറ്റുവിളകളും തുടങ്ങും.

നാഷണൽ അഗ്രിക്കൾച്ചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ (നാഫെഡ്), നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ (എൻ.സി.സി.എഫ്.) എന്നിവയെ കാർഷികവിളകളുടെ സംഭരണ ഏജൻസിയായി പൂർണമായും മാറ്റും. ഇവരുടേതാണ് സംയുക്ത പോർട്ടൽ.

വിള, കൃഷിഭൂമിയുടെ വിസ്തൃതി, ആധാർ എന്നിങ്ങനെയുള്ള വിവരങ്ങൾ കർഷകർ രജിസ്റ്റർ ചെയ്യണം.

X
Top