റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

യുപിഐ പ്രതിശീര്‍ഷ ഉപയോഗത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മുന്നില്‍

മുംബൈ: ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇടപാടുകള്‍ നടത്തുന്നതില്‍ മഹാരാഷ്ട്ര മുന്നില്‍. അതേസമയം പ്രതിശീര്‍ഷ ഉപയോഗത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്.

മണികണ്‍ട്രോള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഈ സംസ്ഥാനങ്ങളിലെ പ്രതിശീര്‍ഷ പ്രതിമാസ ഇടപാട് ശരാശരി 12.9 എണ്ണമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇരട്ടി.

കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒരാള്‍ പ്രതിമാസം നാല് ഇടപാടുകള്‍ മാത്രം നടത്തുമ്പോള്‍ ബീഹാറില്‍ ഇത് 3.1 ഇടപാടുകളാണ്. ഡിജിറ്റല്‍ പെയ്മന്റുകളുടെ സ്വീകാര്യത അസമമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

276 ദശലക്ഷം ജനസംഖ്യയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ പ്രതിശീര്‍ഷ ഇടപാടുകള്‍ നടന്നത്. 12.9 ഇടപാടുകള്‍. മഹാരാഷ്ട്രയും ഗുജ്‌റാത്തുമുള്‍പ്പടെയുള്ള പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ 11.9 പ്രതിശീര്‍ഷ ഇടപാടുകളും വടക്കന്‍, മധ്യ മേഖലകള്‍ 6.1 പ്രതിശീര്‍ഷ ഇടപാടുകളും നടത്തുന്നു. ദക്ഷിണേന്ത്യയിലേയും വടക്കന്‍ മധ്യ ഇന്ത്യയിലേയും മൊത്തം ഇടപാടുകള്‍ യഥാക്രമം 3.56 ബില്യണും 3.47 ബില്യണുമാണ്.

X
Top