ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

യുപിഐ പ്രതിശീര്‍ഷ ഉപയോഗത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മുന്നില്‍

മുംബൈ: ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇടപാടുകള്‍ നടത്തുന്നതില്‍ മഹാരാഷ്ട്ര മുന്നില്‍. അതേസമയം പ്രതിശീര്‍ഷ ഉപയോഗത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്.

മണികണ്‍ട്രോള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഈ സംസ്ഥാനങ്ങളിലെ പ്രതിശീര്‍ഷ പ്രതിമാസ ഇടപാട് ശരാശരി 12.9 എണ്ണമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇരട്ടി.

കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒരാള്‍ പ്രതിമാസം നാല് ഇടപാടുകള്‍ മാത്രം നടത്തുമ്പോള്‍ ബീഹാറില്‍ ഇത് 3.1 ഇടപാടുകളാണ്. ഡിജിറ്റല്‍ പെയ്മന്റുകളുടെ സ്വീകാര്യത അസമമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

276 ദശലക്ഷം ജനസംഖ്യയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ പ്രതിശീര്‍ഷ ഇടപാടുകള്‍ നടന്നത്. 12.9 ഇടപാടുകള്‍. മഹാരാഷ്ട്രയും ഗുജ്‌റാത്തുമുള്‍പ്പടെയുള്ള പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ 11.9 പ്രതിശീര്‍ഷ ഇടപാടുകളും വടക്കന്‍, മധ്യ മേഖലകള്‍ 6.1 പ്രതിശീര്‍ഷ ഇടപാടുകളും നടത്തുന്നു. ദക്ഷിണേന്ത്യയിലേയും വടക്കന്‍ മധ്യ ഇന്ത്യയിലേയും മൊത്തം ഇടപാടുകള്‍ യഥാക്രമം 3.56 ബില്യണും 3.47 ബില്യണുമാണ്.

X
Top