പശ്ചിമേഷ്യൻ പ്രതിസന്ധി: അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്കുതിച്ചുയര്‍ന്ന് ആഗോള ഡിജിറ്റല്‍ ഇടപാടുകള്‍; മൊബൈല്‍ പണമിടപാടുകള്‍ 2 ട്രില്യണ്‍ ഡോളര്‍ കടന്നുവിഴിഞ്ഞത്ത് തടഞ്ഞ വിദേശ കപ്പലിന് ഇന്ധനം നിറച്ചു നൽകി കേരളാ മാരിടൈം ബോർഡ്പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചില്ലെന്ന് റിപ്പോർട്ട്ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം: മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്

സ്മോള്‍,മൈക്രോകാപ്പ് ഓഹരികളെ നിരീക്ഷിക്കുന്നത് തുടരും-സെബി

മുംബൈ: 500 കോടി രൂപയില്‍ താഴെ വിപണി മൂല്യമുള്ള മൈക്രോ, സ്മോള്‍ ക്യാപ് ഓഹരികളെ നിരീക്ഷിക്കുന്നത് ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ) തുടരും. സ്റ്റോക്ക് എക്സ്ചേഞ്ചുകളായ എന്‍എസ്ഇ,ബിഎസ്ഇ എന്നിവയുമായി ചേര്‍ന്ന് സ്റ്റോക്കുകളെ നിരീക്ഷിക്കുന്ന സമ്പ്രദായം ജൂണ്‍ 5 മുതലാണ് തുടങ്ങിയത്. 500 കോടി രൂപയില്‍ താഴെ വിപണി മൂല്യമുള്ള സ്റ്റോക്കുകളാണ് നിരീക്ഷണ പരിധിയിലുള്ളത്.

ഓഹരി കൃത്രിമത്വം തടയുന്നതിനും നിക്ഷേപകരെ സംരക്ഷിക്കുന്നതിനുമാണ് ശക്തമായ വില ചലനവും നേര്‍ത്ത അളവുമുള്ള മൈക്രോ-സ്മോള്‍ സ്റ്റോക്കുകളെ റഡാറിലാക്കിയത്. അതേസമയം സ്റ്റോക്കുകളെ പദ്ധതി ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് റെഗുലേറ്റര്‍ക്ക് ഫീഡ്ബാക്ക് ലഭിച്ചു. എന്നാല്‍ നീക്കം തുടരുമെന്ന് സെബി മുഴുവന്‍ സമയ മെമ്പര്‍ അനന്ത ബറുവ അറിയിക്കുന്നു.

”്്്‌നിക്ഷേപ സംരക്ഷണമാണ് ഞങ്ങളുട പ്രാഥമിക ഉത്തരവാദിത്തം. അതുകൊണ്ടുതന്നെ ഈ പദ്ധതി തുടരണമെന്ന് കരുതുന്നു,” ബറുവ പറഞ്ഞു.

X
Top