ക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽ

സ്മോള്‍,മൈക്രോകാപ്പ് ഓഹരികളെ നിരീക്ഷിക്കുന്നത് തുടരും-സെബി

മുംബൈ: 500 കോടി രൂപയില്‍ താഴെ വിപണി മൂല്യമുള്ള മൈക്രോ, സ്മോള്‍ ക്യാപ് ഓഹരികളെ നിരീക്ഷിക്കുന്നത് ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ) തുടരും. സ്റ്റോക്ക് എക്സ്ചേഞ്ചുകളായ എന്‍എസ്ഇ,ബിഎസ്ഇ എന്നിവയുമായി ചേര്‍ന്ന് സ്റ്റോക്കുകളെ നിരീക്ഷിക്കുന്ന സമ്പ്രദായം ജൂണ്‍ 5 മുതലാണ് തുടങ്ങിയത്. 500 കോടി രൂപയില്‍ താഴെ വിപണി മൂല്യമുള്ള സ്റ്റോക്കുകളാണ് നിരീക്ഷണ പരിധിയിലുള്ളത്.

ഓഹരി കൃത്രിമത്വം തടയുന്നതിനും നിക്ഷേപകരെ സംരക്ഷിക്കുന്നതിനുമാണ് ശക്തമായ വില ചലനവും നേര്‍ത്ത അളവുമുള്ള മൈക്രോ-സ്മോള്‍ സ്റ്റോക്കുകളെ റഡാറിലാക്കിയത്. അതേസമയം സ്റ്റോക്കുകളെ പദ്ധതി ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് റെഗുലേറ്റര്‍ക്ക് ഫീഡ്ബാക്ക് ലഭിച്ചു. എന്നാല്‍ നീക്കം തുടരുമെന്ന് സെബി മുഴുവന്‍ സമയ മെമ്പര്‍ അനന്ത ബറുവ അറിയിക്കുന്നു.

”്്്‌നിക്ഷേപ സംരക്ഷണമാണ് ഞങ്ങളുട പ്രാഥമിക ഉത്തരവാദിത്തം. അതുകൊണ്ടുതന്നെ ഈ പദ്ധതി തുടരണമെന്ന് കരുതുന്നു,” ബറുവ പറഞ്ഞു.

X
Top