ലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കുംക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനം

‘പലിശ നിരക്ക് യുദ്ധ’ത്തിനില്ലെന്ന് എസ്ബിഐ ചെയര്‍മാന്‍ സിഎസ് ഷെട്ടി

മുംബൈ: മല്‍സരം കടുത്തതാണെങ്കിലും നിക്ഷേപം ആകര്‍ഷിക്കാന്‍ ‘പലിശ നിരക്ക് യുദ്ധ’ത്തിലേക്ക് പോകാന്‍ ഉദ്ദേശമില്ലെന്ന് എസ്ബിഐ ചെയര്‍മാന്‍ സിഎസ് ഷെട്ടി.

നിക്ഷേപത്തില്‍ 8-10 ശതമാനം മാത്രം വളര്‍ച്ചയേ ഈ വര്‍ഷം ഉണ്ടായുള്ളെങ്കിലും ഈ വര്‍ഷം വായ്പകളില്‍ 4-16% കൈവരിക്കാന്‍ ബാങ്കിന്റെ വിശാലമായ അടിസ്ഥാനങ്ങള്‍ സഹായിക്കുമെന്ന് ഷെട്ടി പറഞ്ഞു.

പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ച് മല്‍സരിക്കുന്നതിന് പകരം തങ്ങളുടെ വിപുലമായ ബ്രാഞ്ച് ശൃംഖലയും സേവനവും ഉപയോഗപ്പെടുത്തി നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനാണ് തീരുമാനം.

എന്നാല്‍ ചില ചെറിയ മാറ്റങ്ങള്‍ നിക്ഷേപ പലിശ നിരക്കിലും ദൃശ്യമായേക്കും. ബാങ്കിന്റെ നിക്ഷേപ അടിത്തറയില്‍ വലിയ ആത്മവിശ്വാസമാണ് കഴിഞ്ഞദിവസം എസ്ബിഐ ചെയര്‍മാന്‍ സ്ഥാനം ദിനേശ് ഖാരെയില്‍ നിന്ന് ഏറ്റെടുത്ത ഷെട്ടിക്കുള്ളത്.

കോര്‍പ്പറേറ്റ് വായ്പകളിലെ വന്‍ മുന്നേറ്റം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 15-16 ശതമാനം വര്‍ദ്ധനയാണ് കോര്‍പ്പറേറ്റ് വായ്പകളില്‍ ഉണ്ടായിരിക്കുന്നത്.

4 ലക്ഷം കോടി രൂപയുടെ കോര്‍പ്പറേറ്റ് വായ്പകള്‍ക്ക് കൂടി ബാങ്ക് പുതിയതായി അനുമതി നല്‍കിയിട്ടുണ്ട്.

X
Top